പുതിയകാവ്: ദേശീയ പാതയോരം കാട് കയറിയ നിലയിൽ. ദേശീയപാത 66ലെ വിവിധ ഭാഗങ്ങളിലാണ് പാതയോരം കാട് മൂടി കിടക്കുന്നത്. മേഖലയിൽ അപകടങ്ങൾ പതിവായിരിക്കുന്നു. കഴിഞ്ഞ ദിവസം മതിലകം സികെ വളവിനു കിഴക്കു മേഖലയിൽ കഴിഞ്ഞ ആഴ്ച ടാങ്കർ ലോറി മരത്തിലിടിച്ചു ഡ്രൈവർക്കു പരിക്കേറ്റിരിക്കുന്നു.
റോഡ് സൈഡിലെ മൂടിയില്ലാത്ത കാനയിലും പുല്ല് നിറഞ്ഞതു മൂലം വാഹന യാത്രക്കാർക്ക് കാന കാണാൻ സാധിക്കാത്ത വിധമായി.കടകൾ പ്രവർത്തിക്കുന്ന ഇടങ്ങളിൽ മാത്രമാണ് കാനകൾക്കു മുകളിൽ സ്ലാബ് ഇട്ടിട്ടുള്ളത്.
കൂടുതൽ അപകടം പതിയിരിക്കുന്നത് പുതിയകാവ് ഭാഗത്തു നിന്നവരുന്ന യാത്രക്കാർക്കാണ്.യാതൊരു വിധ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങളും ഇവിടെയില്ലെന്നും ബന്ധപ്പെട്ടവർക്ക് ഇതു വരെയും അതിന് സമയമായില്ലെന്നും ആക്ഷേപമുണ്ട്.
സികെവളവിനും മുംതാസ് തിയ്യറ്റർ സ്റ്റോപ്പിനും ഇടയിലുള്ള രണ്ടു വളവുകളിൽ കാട് നിറഞ്ഞത് മൂലം അപകട സാധ്യത വർധിപ്പിക്കുന്നു. അമിത വേഗതയും അപകടത്തിന് പ്രധാന കാരണമാണ്.പൊതു മേഖല ബാങ്ക്,ഹോട്ടലുകൾ ഉൾപ്പടെയുള്ള നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ സെന്റർ തിരക്കേറിയ മേഖലയാണ്. വൈദ്യുതി പോസ്റ്റ്, മതിലുകൾ, മരങ്ങൾ എന്നിവയിൽ വാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങൾ ഏതാനും മാസങ്ങൾക്ക് മുൻപ് വരെയും തുടർക്കഥയായിരുന്നു.
പ്രദേശവാസികൾ റോഡരികിലെ കുറച്ചു ഭാഗത്തെ പുല്ലുകൾ വെട്ടി വൃത്തിയാക്കിയിരുന്നു.യാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കാൻ അധികൃതർ മുന്നറിയിപ്പ് ബോർഡുകളും മറ്റു സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും കാട് കയറിയ പ്രദേശങ്ങൾ വെട്ടി തെളിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളും,യാത്രക്കാരും ആവശ്യപ്പെട്ടു.
ദേശീയ പാതയോരം കാടുകയറി: അപകട സാധ്യത ഒഴിവാക്കണം
01:10 AM Dec 02, 2022 | Deepika.com