തൃശൂർ: തൃശൂർ നിന്നും അയ്യന്തോൾ വഴിയുള്ള ബസുകൾക്ക് ആദ്യ ഫെയർ സ്റ്റേജ് ചുങ്കത്തുനിന്നും മാറ്റി കളക്ടറേറ്റ് ഗേറ്റുവരെ ആക്കുന്നതിനുള്ള റിപ്പോർട്ട് സർക്കാരിലേക്ക് അയക്കാൻ ബസ് ഉടമകളുടെയും യാത്രക്കാരുടെയും യോഗത്തിൽ തീരുമാനിച്ചു.
വടക്കേ സ്റ്റാൻഡിൽ നിന്നും ശക്തൻ സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന പല റൂട്ടുകളിലും ആദ്യ ഫെയർ സ്റ്റേജ് ആയ രണ്ടര കിലോമീറ്റർ സഞ്ചരിക്കാൻ ഇപ്പോൾ സാധിക്കുന്നില്ലെന്നും അതിനു നടപടിയുണ്ടാകണമെന്നും യാത്രക്കാർക്കു നിർബന്ധമായും ടിക്കറ്റ് നൽകണമെന്നും ഉപഭോക്തൃസമിതി പ്രതിനിധികൾ ആവശ്യ
പ്പെട്ടു.
യോഗത്തിൽ തൃശൂർ ആർടിഒ ബിജു ജെയിംസ് അധ്യക്ഷനായി. ഉപഭോക്തൃ സമിതി ഭാരവാഹികളായ ജെയിംസ് മുട്ടിക്കൽ, കെ.സി. കാർത്തികേയൻ, മുരുകൻ വെട്ടിയാട്ടിൽ, ശശി പുളിക്കൻ, ബേബി ജോജോ, വിൽസണ് പണ്ടാരവളപ്പിൽ, ഫ്രാൻസിസ് പുലിക്കോട്ടിൽ, കളക്ടറേറ്റ് ജീവനക്കാരുടെ പ്രതിനിധികൾ, ബസുടമകൾ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ആദ്യ ഫെയർ സ്റ്റേജ് കളക്ടറേറ്റ്: റിപ്പോർട്ട് നൽകാൻ തീരുമാനം
12:52 AM Dec 01, 2022 | Deepika.com