കാർ ഓട്ടോയിലിടിച്ച് രണ്ടു പേർ മരിച്ചു

10:14 PM Sep 30, 2022 | Deepika.com
മഞ്ചേരി: നിയന്ത്രണം വിട്ട ഇന്നോവ കാർ ഓട്ടോറിക്ഷയിലിടിച്ച് രണ്ടു യാത്രക്കാർ മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രക്കാരനായ മങ്കട പള്ളിപ്പുറം ചീരക്കുഴി പൊട്ടേങ്ങൽ ഉസ്മാൻ (62), ഓട്ടോ ഡ്രൈവർ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മൽ അബ്ദുൾ ഹമീദ് എന്ന കുഞ്ഞുട്ടി (56) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്പതോടെ ആനക്കയം ചെക്കുപോസ്റ്റിനു സമീപം കാഞ്ഞമണ്ണയിലാണ് അപകടം.

മഞ്ചേരിയിൽ നിന്നു പെരിന്തൽമണ്ണ ഭാഗത്തേക്കു പോവുകയായിരുന്നു ഇന്നോവ കാർ. റോഡിനു കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് വള്ളിക്കാപ്പറ്റയിൽ നിന്നു മഞ്ചേരിയിലേക്കു വരികയായിരുന്ന ഒട്ടോയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻഭാഗം പാടെ തകർന്നു. ഓട്ടോയെ തള്ളി നീക്കിയ കാർ റോഡിനോടു ചേർന്നുള്ള പറന്പിലേക്കു പാഞ്ഞു കയറി തൊട്ടടുത്ത വീടിന്‍റെ അടുക്കളക്ക് സമീപം വരെയെത്തി. വയനാട്ടിലേക്കു പോകുന്നതിനായി ഓട്ടോയിൽ മഞ്ചേരിയിലേക്ക് വരികയായിരുന്നു ഉസ്മാൻ.

ഓടികൂടിയ നാട്ടുകാർ ഇരുവരെയും മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉസ്മാൻ സംഭവ സ്ഥലത്തും അബ്ദുൾഹമീദ് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മലപ്പുറം പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വൈകിട്ടോടെ ബന്ധുക്കൾക്കു വിട്ടുനൽകി.

പരേതനായ തച്ചറക്കുന്നുമ്മൽ കുഞ്ഞാലി-ആച്ചുമ്മ ദന്പതിമാരുടെ മകനാണ് അബ്ദുൾഹമീദ്. ഭാര്യ: ബുഷ്റ. സഹോദരങ്ങൾ: കോയക്കുട്ടി, ഖദീജ, ആയിഷ, പരേതനായ കുഞ്ഞിമുഹമ്മദ്. ചീരക്കുഴി പൊട്ടേങ്ങൽ മൂസക്കുട്ടി - കുഞ്ഞീതുമ്മ ദന്പതിമാരുടെ മകനാണ് മരണപ്പെട്ട ഉസ്മാൻ. ഭാര്യ: ജുബൈരിയ (വടക്കുപുറം). മക്കൾ: മുഹമ്മദ് ആഷിക്, നജ്ല, നജിയ, നിഷിദ. സഹോദരങ്ങൾ: ഉമ്മർ, കുഞ്ഞിമുഹമ്മദ്, റുഖിയ, ഖദീജ, പരേതനായ അബുഹാജി.