സ്ഥലം നഷ്ടമാകുനവർക്കു നഷ്ടപരിഹാരം നൽകാനാവില്ലെന്നു പഞ്ചായത്ത് പ്രസിഡന്‍റ്

12:47 AM Sep 30, 2022 | Deepika.com
പുത്തൂർ: മലയോര ഹൈവേ നിർമാണത്തിനായി സ്ഥലം നഷ്ട്ടമാവുന്നവർക്കു നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് പുത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണൻ.
സംസ്ഥാത്തെ ഒരു സ്ഥലത്തും ഇത്തരത്തിൽ മലയോര ഹൈവേ നിർമാണത്തിന്‍റെ പേരിൽ സ്ഥലത്തിന് നഷ്ട്ട പരിഹാരം നൽകിയിട്ടില്ലെന്നും. വീട്, കടകൾ, മതിൽ, കൃഷി തുടങ്ങിയവ നഷ്ട്ടമാവുന്നവർക്ക് ആവശ്യമായ നഷ്ട്ട പരിഹാരം ലഭിക്കാൻ പഞ്ചായത്തിന്‍റെ ഭാഗത്തുനിന്ന് എല്ലാ നടപടികളും എടുക്കുമെന്നും സ്ഥലം നഷ്ട്ടമാവുന്നവരുടെ യോഗം വിളിച്ച് കാര്യങ്ങൾ കൃത്യമായി വിവരിച്ചതാണെന്നും പ്രസിഡന്‍റ് മാധ്യമങ്ങളോട് പറഞ്ഞു.
പുത്തൂർ പഞ്ചായത്ത് പരിധിയിൽ ഒന്പതുകിലോമീറ്റർ ദൂരമാണ് ഹൈവേ കടന്നുപോവുന്നതെന്നും ഇതിന്‍റെ ആദ്യഘട്ട നടപടി എന്നോണം അലൈൻമെന്‍റ് ശരിയാക്കുന്ന പണികളാണ് ആരംഭിച്ചതെന്നും സ്ഥലത്തിനു നഷ്ടപരിഹാരം ലഭിക്കാൻ അവസരം ഉണ്ടായാൽ തീർച്ചയായും വാങ്ങി നൽകുമെന്നും പ്രസിഡന്‍റ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം അളക്കൽ നടത്തിയത്.