ഇരിങ്ങാലക്കുട: ആവശ്യത്തിന് വണ്ടികളുമില്ല, ജീവനക്കാരുമില്ല. എന്നിട്ടും ഇരിങ്ങാലക്കുട െകഎസ്ആർടിസി ഓപ്പറേറ്ററിംഗ് സെന്ററിൽനിന്ന് അവധിദിന ഉല്ലാസയാത്ര നടത്തി സെപ്റ്റംബറിൽ നേടിയത് 8.19 ലക്ഷം രൂപ. സെപ്റ്റംബർ നാലുമുതൽ 25 വരെ അവധി ദിവസങ്ങളിൽ നടത്തിയ 19 ട്രിപ്പുകളിൽ നിന്നാണ് ഈ വരുമാനനേട്ടമുണ്ടാക്കിയത്. മലക്കപ്പാറ, നെല്ലിയാന്പതി, മൂന്നാർ ജംഗിൾ സഫാരി, വാഗമണ്, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം, കപ്പൽ യാത്ര എന്നിങ്ങനെയാണ് ഉല്ലാസയാത്രകൾ നടത്തിയത്.
അവധി ദിവസങ്ങളിൽ ഒഴിവാക്കുന്ന ട്രിപ്പുകളുടെ ബസുകളും അത്യാവശ്യത്തിന് മറ്റു സെന്ററുകളിൽനിന്ന് വണ്ടി കടമെടുത്തുമാണ് യാത്രകൾ നടത്തിയത്. യാത്രയോട് താത്പര്യമുള്ള ഡ്രൈവർമാർ അവരുടെ ലീവ് ദിവസങ്ങളിൽ ഇതിനോട് സഹകരിക്കുന്നതാണ് യാത്രകൾ വിജയകരമായി മുന്നോട്ടുപോകാൻ കാരണമെന്ന് ജീവനക്കാർ പറഞ്ഞു. അതേസമയം ഡ്രൈവർമാരേയും ബസുകളും നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരേയും ഇരിങ്ങാലക്കുട ഓപ്പറേറ്റിങ് സെന്ററിനാവശ്യമായ ജീവനക്കാരെ നൽകാൻ അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഓപ്പറേറ്റ് ചെയ്യാനാകാതെ നാല് ബസുകൾ സെന്ററിൽ കിടക്കുന്നുണ്ട്. എട്ട് ഡ്രൈവർമാരേയും അഞ്ച് കണ്ടക്ടർമാരേയും വേണമെന്നാവശ്യപ്പെട്ട് നാലന്പല തീർഥാടനകാലത്തിന് മുന്പെ മുകളിലേക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ നാലന്പല തീർഥാടനത്തിനായി രണ്ട് താത്കാലിക ജീവനക്കാരെ െ കഎസ്ആർടിസി അനുവദിച്ചെങ്കിലും തീർഥാടനം കഴിഞ്ഞതോടെ അവരെ പിൻവലിക്കുകയും ചെയ്തു. നിലവിൽ ബസുകൾ ഓപ്പറേറ്റ് ചെയ്യാൻ ഡ്രൈവർമാരില്ലാത്ത അവസ്ഥയാണ്. കേരളത്തിൽ ലാഭകരമായി പ്രവർത്തിക്കുന്ന െ കഎസ്ആർടിസിയുടെ ഓപ്പറേറ്റിങ് സെന്ററുകളിലൊന്നാണ് ഇരിങ്ങാലക്കുടയിലേത്.
ദിനംപ്രതി രണ്ടരലക്ഷത്തോളം വരുമാനമുള്ള ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ഉല്ലാസയാത്രകൾക്കും യാത്രക്കാർ ഏറെയാണ്. അതിനാൽ ആവശ്യമായ ജീവനക്കാരെ അനുവദിച്ചാൽ കൂടുതൽ വരുമാനമുണ്ടാക്കാനാകുന്ന വിധം ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്യാനാകുമെന്നാണ് ജീവനക്കാർ പറയുന്നത്.
അവധിദിന ഉല്ലാസയാത്ര; ഇരിങ്ങാലക്കുട ഡിപ്പോ മാസം നേടിയത് 8.19 ലക്ഷം
12:50 AM Sep 28, 2022 | Deepika.com