ചാലക്കുടി: ദേശീയപാതയിൽ യാത്രക്കാരെ മർദിച്ച് പുറത്തിറക്കി കാർ തട്ടിയെടുത്ത കേസിൽ കുപ്രസിദ്ധ ക്രിമിനൽ പിടിയിലായി.
ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ആലുവ വെസ്റ്റ് ആലങ്ങാട് പള്ളത്ത് വീട്ടിൽ താരിസ് (32) പിടിയിലായത്. കൊലപാതകമടക്കമുള്ള ഒട്ടേറെ കേസുകൾ താരിസിന്റെ പേരിലുണ്ട്. ഫെബ്രുവരി 19നാണ് കേസിന് ആധാരമായ സംഭവമുണ്ടായത്. കുഴൽപ്പണം കടത്തിക്കൊണ്ട ുപോകുന്നതാണെന്ന് സംശയിച്ച് അത് കൈവശപ്പെടുത്താനാണ് കാർ തട്ടിക്കൊണ്ട ുപോയത്. മൂവാറ്റുപുഴ സ്വദേശികളാണ് കാറിൽ സഞ്ചരിച്ചിരുന്നത്. ചാലക്കുടി പുഴ പാലത്തിൽ വച്ച് മറ്റു വാഹനങ്ങളുപയോഗിച്ച് കാർതടഞ്ഞ ശേഷം യാത്രക്കാരെ ആക്രമിച്ച് വലിച്ചിറക്കി കാർ തട്ടിയെടുത്തു. മഹാരാഷ്ട്ര രജിസ്ട്രേഷൻ നന്പറുള്ള ചുവന്ന കാറിൽ എത്തിയ സംഘമാണ് ആക്രമിച്ച് കാർ തട്ടിയെടുത്തതെന്ന് പോലീസിന് മൊഴി നൽകിയിരുന്നു സംഭവം കണ്ട ് അക്രമികളെ തടയാൻ ശ്രമിച്ച ലോറി ഡ്രൈവറെ സംഘം മർദിക്കാൻ ശ്രമിച്ചു. ലോറിയുടെ കണ്ണാടിയും സംഘം തകർത്തു. രണ്ട ുമാസം മുന്പ് ഈ കേസിലെ പ്രതികളായ മൂന്നുപേരെ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഒളിയിടങ്ങളിൽ നിന്നും പിടികൂടിയിരുന്നു.
കാപ്പ പ്രകാരം എറണാകുളം ജില്ലയിൽ പ്രവേശിക്കുന്നതിന് താരിസിന് വിലക്കുണ്ട ായിരുന്നതിനാൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഇയാൾ ള്ളിവിൽ കഴിയുകയായിരുന്നു. ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, സബ് ഇൻസ്പെക്ടർമാരായ സിദ്ദിഖ് അബ്ദുൾഖാദർ, ജോഫി ജോസ്, ക്രൈം സ്ക്വാഡ് അംഗങ്ങൾ, സീനിയർ സിപിഒമാരായ ബൈജു, നിഖിലൻ, അരുണ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐഒ.എച്ച്. ബിജു എന്നിവരടങ്ങിയ സംഘമാണ് താരിസിനെ പിടികൂടിയത്.
യാത്രികരെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവം: കുപ്രസിദ്ധ ക്രിമിനൽ പിടിയിൽ
12:50 AM Sep 28, 2022 | Deepika.com