കൊടുങ്ങല്ലൂർ: പോക്സോ കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധി ച്ചു.
2015 ലാണ് കേസിന് ആസ്പദമായ സംഭവം. സ്വകാര്യ ആശുപത്രിയിൽ വച്ച് പ്രയപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ആശുപത്രിയിലെ എക്സ്റേ ടെക്നീഷ്യൻ ആയിരുന്ന മാള പള്ളിപ്പുറം ഷാപ്പുംപടി സ്വദേശി കളത്തിൽ വീട്ടിൽ അൻസിലിനെ(29) യാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സെഷൻസ് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി കെ. പി. പ്രദീപ് ശിക്ഷി ച്ചത്.
പ്രോസിക്യൂഷനു വേണ്ട ി അഡ്വ. കെ.എൻ. സിനിമോൾ ഹാജരായി.
ഇരിങ്ങാലക്കുട ഡിവൈഎസ്പി ആയിരുന്ന പി.എ. വർഗീസ്, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന പി .കെ. പത്മരാജൻ, സബ് ഇൻസ്പെക്ടർ എം.ടി. സന്തോഷ് എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
20 വർഷം കഠിന തടവും പിഴയും
12:31 AM Sep 27, 2022 | Deepika.com