ഏനാമാവ്: തൊഴിലുറപ്പ് തൊഴിലിടത്തിൽ പുതുതായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ എംഎം എസ് എന്ന ഹാജർ കണക്കെടുപ്പിനെതിരെ തൊഴിലാളികൾ രംഗത്ത്.
തൊഴിലിന് ഇറങ്ങുന്നവർ പകൽ 11ന് അകം ഫോട്ടോയുൾപ്പടെയുള്ള അറ്റൻഡൻസ് മൊബൈൽ ആപ്പിൽ കയറ്റി ബന്ധപെട്ട അധികാരികൾക്ക് അയക്കണമെന്ന പുതിയ നിയമം തൊഴിലാളികളുടെ കൂലി കവരുന്നതായാണ് ആക്ഷേപം. ഒരു തൊഴിലിടത്തിൽ 30 പേർ തൊഴിലെടുക്കുന്നവരുണ്ടങ്കിൽ ഇവരുടെ ഓരോരുത്തരുടെ ഫോട്ടോകൾ എടുത്ത് നിശ്ചിത സമയത്തിനുള്ളിൽ അപ്പ് ലോഡ് ചെയ്ത് അയക്കുക എന്നതാണ് പുതിയ എംഎംഎസ് കണക്കെടുപ്പ് രീതി. ഭൂരിഭാഗം തൊഴിലിടങ്ങളും ഉൾഗ്രാമങ്ങളിലെ റേ ഞ്ചില്ലാത്ത പ്രദേശങ്ങളായതിനാൽ ഇവിടെ നിന്നുമുള്ള എം എം എസ് അറ്റൻഡൻസ് പലപ്പോഴും സമയ പരിധിയിൽ നടക്കുന്നില്ല. റേഞ്ച് ഇല്ലാത്തതിനാൽ കേന്ദ്ര സർക്കാർ നിശ്ചയിച്ച സമയത്തിനുള്ളിൽ എംഎംഎസ് പ്രവർത്തികൾ പൂർത്തിയാക്കാൻ സാധിയ്ക്കാതെ വരുന്നുണ്ട്. സമയം കഴിഞ്ഞാൽ ഹാജർ ഇല്ലന്നു കണക്കാക്കുമെന്നതാണ് നിയമം.
ഇതുമൂലം തൊഴിലെടുത്താലും കൂലിയില്ലാത്ത തരത്തിലേക്ക് കാര്യങ്ങൾ കൊണ്ടത്തിക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ.
എംഎംഎസ് ഹാജറിനെതിരെ തൊഴിലാളികൾ രംഗത്ത്
12:47 AM Sep 26, 2022 | Deepika.com