ചാവക്കാട്: കുന്നംകുളത്ത് ബാർ ജീവനക്കാരെ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ചു പ്രതികൾക്കു 11 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. കുന്നംകുളം ചിറളയം കൊള്ളന്നൂർ സ്റ്റിങ്സണ്(22), കുന്നംകുളം ശങ്കരപുരം അജീസണ്(28), ചിറ്റഞ്ഞൂർ കുത്തൂർ രോഹിത് (22), ചിറളയം വലിയവീട്ടിൽ വിജിൽ (20), ചിറളയം പാടത്ത് ജിവിൻ (20) എന്നിവരെയാണു തടവിനും ഇരുപതിനായിരം രൂപ പിഴയടയ്ക്കാനും ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് വി. വിനോദ് ശിക്ഷിച്ചത്.
2016 ജൂലൈ മൂന്നിനാണു സംഭവം നടന്നത്. ബാറിന്റെ പ്രവർത്തന സമയം കഴിഞ്ഞതിനാൽ മുറിയിലിരുന്ന് ബീർ കഴിക്കാൻ മാനേജർ അനുവദിച്ചില്ല. തുടർന്നുണ്ടായ സംഭവത്തിന്റെ പ്രതികാരമായി ബാറിലെ ജീവനക്കാർ താമസിക്കുന്ന വീട്ടിലെത്തി വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്.
വധശ്രമം: അഞ്ചു പ്രതികൾക്കു 11 വർഷം തടവ്
12:29 AM Sep 25, 2022 | Deepika.com