ന്യൂയോർക്ക്: ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു. യുഎസ് എംബസി ജറുസലമിലേക്ക് മാറ്റിയതിനു പിന്നാലെ രണ്ടു ദിവസങ്ങൾക്കുശേഷം ചൊവാഴ്ച പ്രസിഡന്റ് ജിമ്മി മൊറാലസാണ് ഗ്വാട്ടിമാല എംബസിയുടെ ഉദ്ഘാടനം നിർവഹിച്ചത്. യുഎസ് എംബസി ജറുസലമിലേക്ക് മാറ്റുന്ന രണ്ടാമത്തെ രാജ്യമാണ് ഗ്വാട്ടിമാല.
യുഎസ് എംബസിയുടെ ഉദ്ഘാടനത്തിൽ പ്രതിഷേധിച്ചു പ്രകടനം നടത്തിയവരിൽ അറുപതു പേർ കൊല്ലപ്പെടുകയും നൂറു കണക്കിനാളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. യുഎസ് എംബസി ജറുസലമിലേക്ക് മാറ്റിയതിനു പുറകെ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഓരോന്നായി അമേരിക്കയുടെ നടപടിക്ക് പിന്തുണ നൽകി എംബസികൾ ജറുസലമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പലസ്തീൻ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് ഗാസായിൽ നടന്ന കൂട്ട നരഹത്യയ്ക്ക് ഉത്തരവാദി ഇസ്രയേലാണെന്ന് ആരോപിച്ചപ്പോൾ ഹമാസ് സംഘടന മനപൂർവം അതിർത്തിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് ഇസ്രയേൽ കുറ്റപ്പെടുത്തി. റൊമേനിയ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ എംബസികൾ ഉടനെ ജറുസലമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചു പലസ്തീൻ അംബാസഡർമാരെ ഈ രാജ്യങ്ങളിൽ നിന്നും തിരിച്ചു വിളിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
റിപ്പോർട്ട്: പി. പി. ചെറിയാൻ
ജറുസലമിൽ ഗ്വാട്ടിമാല എംബസി ഉദ്ഘാടനം ചെയ്തു
09:59 PM May 17, 2018 | Deepika.com