വാഷിംഗ്ടണ്‍: ഉപരിപഠനാർത്ഥം അമേരിക്കയിൽ എത്തിയിട്ടുള്ള വിദേശ വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് ഇന്ത്യൻ വിദ്യാർഥികൾക്ക് ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയ്നിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ നാഷണൽ എഡ്യുക്കേഷൻ അധ്യക്ഷ രാജിക ഭണ്ഡാരി അറിയിച്ചു.
അമേരിക്കയിലെത്തിയ വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കിയ ശേഷം താൽക്കാലിക ജോലി ലഭിക്കുന്നതിന് ഒപിടി വഴി സാധ്യമാകുമെന്ന് മേയ് 10നു പുറത്തിറക്കിയ പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2016 ൽ 172,000 വിദേശ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിവഴി താൽക്കാലിക ജോലി ലഭിച്ചിട്ടുണ്ട്. പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിന്റേയും ബറാക്ക് ഒബാമയുടേയും കാലഘട്ടത്തിൽ സയൻസ് ടെക്നോളജി മാത്രമേ ജേഴേസ് ബിരുദധാരികൾക്ക് അമേരിക്കയിൽ തുടർന്ന് ജോലി ചെയ്യുന്നതിനുള്ള അനുമതിയും നൽകിയിരുന്നുള്ളു.
അമേരിക്കൻ കോളജുകളിലും യൂണിവേഴ്സിറ്റികളിലും വിദേശ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്നത് ട്രംപ് അഡ്മിനിസ്ട്രേഷനിൽ വിഷമകരമായതിനാൽ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു വരുന്നതായി വാഷിംഗ്ടണിലെ പ്യു റിസർച്ച് സെന്റർ നടത്തിയ പഠനം ചൂണ്ടികാണിക്കുന്നു.
ഈ പദ്ധതിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമ്മിഗ്രേഷൻ സർവീസിന്റെ www.uscis.gov/opt വെബ് സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
റിപ്പോർട്ട്: പി.പി.ചെറിയാൻ
ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയ്നിംഗ് പ്രോഗ്രാം വിദേശ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: രാജിക ഭണ്ഡാരി
10:39 PM May 15, 2018 | Deepika.com