അടുത്ത കാലത്ത് ഇന്ത്യയിൽ ആവർത്തിക്കുന്ന അക്രമങ്ങൾക്കും , കൊലപാതകങ്ങൾക്കും എതിരെ പ്രവിശ്യ കണ്ട പ്രവാസികളുടെ വേറിട്ട പ്രതിഷേധമായി മാറുകയായിരുന്നു പ്രവാസി സാംസ്കാരിക വേദി സംഘടിപ്പിച്ച പരിപാടി.
കഠുവ സംഭവവും ഉത്തർപ്രദേശിലെ ഉന്നാവോയിൽ ദളിത് പെണ്കുട്ടിയെ ബിജെപി എംഎൽഎ ബലാൽസംഗം ചെയ്ത വിഷയവുമെല്ലാം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇതിനു യഥാർത്ഥ വേര് അറിഞ്ഞു തന്നെ പ്രതിരോധമുയർത്തേണ്ടതുണ്ടെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കവിത ചൊല്ലിയും പടം വരച്ചുംനാടൻ പാട്ടുകൾ പാടിയും ചെറിയ ചെറിയ വാക്കുകളിലൂടെയും പരിപാടിക്കെത്തിയവർ അക്രമത്തിനെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിച്ചു സർഗാത്മകമായി തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുവാൻ സദസിന് അവസരം ഒരുക്കിയിരുന്നു .
അക്രമത്തിനെതിരെ മുഹ്സിൻ അവതരിപ്പിച്ച പ്രമേയത്തോടൊപ്പം മെഴുകുതിരി തെളിച്ചു എഴുന്നേറ്റ് നിന്ന് സദസ് ഒന്നടങ്കം ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഏറ്റ് ചൊല്ലി. സഈദ് ഹമദാനി സ്വാഗതം പറഞ്ഞു. രാജു നായിഡുവിന്റെ നേത്യത്വത്തിൽ ആരംഭിച്ച പ്രതിഷേധ പരിപാടിയിൽ ഷബീർ (ഫോക്കസ്), സാജിദ് ആറാട്ട് പുഴ , ലീന ഉണ്ണികൃഷ്ണൻ , അമീൻ വി ചൂനൂർ, ഷബീർ ചാത്തമംഗലം, പ്രദീപ് പൂവഞ്ചിറ, അഷ്റഫ് ആളത്തു, സലിം ഈരാറ്റുപേട്ട, ഫൈസൽ കുറ്റ്യാടി എന്നിവർ സംസാരിച്ചു.
സീനത്ത് സാജിദ് , അഷ്റഫ് പാറമ്മൽ , ഡോ: ടെസ്സി റോണി , അർഷദ് അലി എന്നിവർ കവിത ആലപിച്ചു. സന്തു സന്തോഷിന്റെ നേതൃത്വത്തിൽ സൗദി പാട്ട് കൂട്ടം നാടൻ പാട്ടുകൾ അവതരിപ്പിച്ചു . മുഹമ്മദലി പീറ്റിയിൽ , അൻസം ഹമദാനി, നദ മുഹ്സിൻ, ആർദ്ര ഉണ്ണി, മിസ്ഹബ് സിനാൻ തുടങ്ങിയവരുടെ രചനകൾ പ്രദർശിപ്പിച്ചു. സുനില സലിം,സാജു പടിയത്ത്, ഹാരിസ് കൊച്ചി ,ജംഷാദ് കണ്ണൂർ ,സലാം ജാംജൂം, ശരീഫ് കൊച്ചി, റിയാസ് ടി.കെ, നാസർ ഫൗസി, ഡോ. സഗീർ, സിദ്ദിഖ് ആലുവ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം