മസ്കറ്റ്: ഒമാനിലെ മുൻനിര പണമിടപാട് സ്ഥാപനമായ ഗ്ലോബല്‍ മണി എക്സ്ചേഞ്ചിന്റെ സേവനം ഇപ്പോള്‍ സലാല അന്താരാഷ്ട്ര വിമാനത്താവളത്തിലും ലഭിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പുതുതായി മൂന്ന് ശാഖകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചച്ചിട്ടുണ്ട്. സലാലയിലെ രാജ്യാന്തര ടൂറിസം മേഖലയെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ശാഖകൾ തുറന്നിരിക്കുന്നത്. ഇതോടെ ഗ്ലോബല്‍ മണി എക്സ്ചേഞ്ചിന് ദോഫാർ ഗവർണറേറ്റിൽ പത്ത് ശാഖകളായി.
മേഖലയില്‍തന്നെ ഏറ്റവും കൂടുതല്‍ ശാഖകളുള്ള മണി എക്സ്ചേഞ്ച് ആണ് ഗ്ലോബല്മണി എക്സ്ചേഞ്ച്. 2002ല്‍ അന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആരംഭിച്ച എക്സ്ചേഞ്ച് പിന്നീട് എസ്ബിഐയുമായുള്ള ലയനത്തെ തുടർന്ന് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തില്‍ ആയി.
ഒമാനില്‍ തുടക്കം കുറിച്ച സ്ഥാപനം രാജ്യത്തുടനീളം 62 ശാഖകളുമായി ഒന്നാമതാണ്. വിവിധ രാജ്യങ്ങളിലായി 35ലധികം ബാങ്കുകളുമായി ധനവിനിമയ ക്രമീകരണങ്ങളും പ്രശസ്തമായ അന്താരാഷ്ട്ര മണി ട്രാന്‍സ്ഫര്‍ ഏജന്റുമാരുടെ സേവനങ്ങളും ഗ്ലോബല്‍ മണിയുടെ പ്രത്യേകതയാണ്.
നിലവിലുള്ള മൊബൈല്‍ ആപ്പ് നവീകരിച്ച് കൂടുതല്‍ ഫീച്ചറുകളോടെയുള്ളത് പുറത്തിറക്കുന്നത്. ഗ്ലോബല്‍ മണി എക്സ്ചേഞ്ച് ശാഖകളില്‍നിന്നും ലോകത്തിലെ എല്ലാ പ്രധാന കറന്‍സികളിലും ഇടപാടുകള്‍ നടത്തിവരുന്നു.
ഇന്ത്യന്‍ പാസ്പോര്ട്ടുകൾ പുതുക്കുന്നതിനും പുതിയത് ലഭ്യമാക്കുന്നതിനും ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഏജൻസിയായ ബിഎൽഎസുമായി സഹകരിച്ച് ഗ്ലോബൽ ശാഖകൾ വഴി സൗകര്യമൊരുക്കിയിട്ടുണ്ട്.
മസ്കറ്റ് ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് തെരഞ്ഞെടുത്ത ശാഖകളില്‍ അറ്റസ്റ്റേഷന് സൗകര്യവും ലഭ്യമാണ്. 2018 മുതല്‍ ആയിരക്കണക്കിന് പ്രവാസികള്‍ ഈ സേവനം പ്രയോജനപ്പെടുത്തി വരുന്നു. കേരള പ്രവാസി ക്ഷേമനിധിയിലേക്കുള്ള രജിസ്ട്രേഷനും ഗഡുക്കളും എല്ലാ ശാഖകളിലൂടെയും നടത്തുവാൻ സാധിക്കും.
സുൽത്താനേറ്റിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ കറന്‍സി എക്സ്ചേഞ്ച് ആവശ്യകത നിറവേറ്റുന്നതിനായി മത്ര സുല്‍ത്താന്‍ ഖാബൂസ് പോര്‍ട്ടിലും ഒമാനിലെ മുഴുവന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും സാന്നിധ്യമുള്ള ഏക എക്സ്ചേഞ്ച് കൂടിയാണ് ഗ്ലോബല്‍ മണി.
എസ്ബിഐയുടെ 14 സീനിയർ ഉദ്യോഗസ്ഥരുടെ ഒമാനിലെ സാന്നിധ്യം ഗ്ലോബലിന് മുതൽകൂട്ടാണ്. ഒമാൻ വിഷൻ 2040, സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ വിവിധ ഡിജിറ്റൽ സംരംഭങ്ങൾ എന്നിവയുമായി ചേർന്ന് ഡിജിറ്റൽ സംവിധാനങ്ങൾക്ക് മുൻതൂക്കം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ സുബ്രഹ്മണ്യൻ പറഞ്ഞു.
ജനറല്‍ മാനേജര്‍ അമിത് താലൂക്ദര്‍, ബോര്‍ഡ് ഉപദേശകന് മധുസൂദനൻ. ആര്, അഡ്മിനിസ്ട്രേഷന് തലവൻ സായ്യിദ് സാലിം ഹസ്സന് അല്‍ ബലൂഷി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പുതുതായി മൂന്ന് ശാഖകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചച്ചിട്ടുണ്ട്. സലാലയിലെ രാജ്യാന്തര ടൂറിസം മേഖലയെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ശാഖകൾ തുറന്നിരിക്കുന്നത്. ഇതോടെ ഗ്ലോബല്‍ മണി എക്സ്ചേഞ്ചിന് ദോഫാർ ഗവർണറേറ്റിൽ പത്ത് ശാഖകളായി.
മേഖലയില്‍തന്നെ ഏറ്റവും കൂടുതല്‍ ശാഖകളുള്ള മണി എക്സ്ചേഞ്ച് ആണ് ഗ്ലോബല്മണി എക്സ്ചേഞ്ച്. 2002ല്‍ അന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആരംഭിച്ച എക്സ്ചേഞ്ച് പിന്നീട് എസ്ബിഐയുമായുള്ള ലയനത്തെ തുടർന്ന് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തില്‍ ആയി.
ഒമാനില്‍ തുടക്കം കുറിച്ച സ്ഥാപനം രാജ്യത്തുടനീളം 62 ശാഖകളുമായി ഒന്നാമതാണ്. വിവിധ രാജ്യങ്ങളിലായി 35ലധികം ബാങ്കുകളുമായി ധനവിനിമയ ക്രമീകരണങ്ങളും പ്രശസ്തമായ അന്താരാഷ്ട്ര മണി ട്രാന്‍സ്ഫര്‍ ഏജന്റുമാരുടെ സേവനങ്ങളും ഗ്ലോബല്‍ മണിയുടെ പ്രത്യേകതയാണ്.
നിലവിലുള്ള മൊബൈല്‍ ആപ്പ് നവീകരിച്ച് കൂടുതല്‍ ഫീച്ചറുകളോടെയുള്ളത് പുറത്തിറക്കുന്നത്. ഗ്ലോബല്‍ മണി എക്സ്ചേഞ്ച് ശാഖകളില്‍നിന്നും ലോകത്തിലെ എല്ലാ പ്രധാന കറന്‍സികളിലും ഇടപാടുകള്‍ നടത്തിവരുന്നു.
ഇന്ത്യന്‍ പാസ്പോര്ട്ടുകൾ പുതുക്കുന്നതിനും പുതിയത് ലഭ്യമാക്കുന്നതിനും ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഏജൻസിയായ ബിഎൽഎസുമായി സഹകരിച്ച് ഗ്ലോബൽ ശാഖകൾ വഴി സൗകര്യമൊരുക്കിയിട്ടുണ്ട്.
മസ്കറ്റ് ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് തെരഞ്ഞെടുത്ത ശാഖകളില്‍ അറ്റസ്റ്റേഷന് സൗകര്യവും ലഭ്യമാണ്. 2018 മുതല്‍ ആയിരക്കണക്കിന് പ്രവാസികള്‍ ഈ സേവനം പ്രയോജനപ്പെടുത്തി വരുന്നു. കേരള പ്രവാസി ക്ഷേമനിധിയിലേക്കുള്ള രജിസ്ട്രേഷനും ഗഡുക്കളും എല്ലാ ശാഖകളിലൂടെയും നടത്തുവാൻ സാധിക്കും.
സുൽത്താനേറ്റിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ കറന്‍സി എക്സ്ചേഞ്ച് ആവശ്യകത നിറവേറ്റുന്നതിനായി മത്ര സുല്‍ത്താന്‍ ഖാബൂസ് പോര്‍ട്ടിലും ഒമാനിലെ മുഴുവന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും സാന്നിധ്യമുള്ള ഏക എക്സ്ചേഞ്ച് കൂടിയാണ് ഗ്ലോബല്‍ മണി.
എസ്ബിഐയുടെ 14 സീനിയർ ഉദ്യോഗസ്ഥരുടെ ഒമാനിലെ സാന്നിധ്യം ഗ്ലോബലിന് മുതൽകൂട്ടാണ്. ഒമാൻ വിഷൻ 2040, സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ വിവിധ ഡിജിറ്റൽ സംരംഭങ്ങൾ എന്നിവയുമായി ചേർന്ന് ഡിജിറ്റൽ സംവിധാനങ്ങൾക്ക് മുൻതൂക്കം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ സുബ്രഹ്മണ്യൻ പറഞ്ഞു.
ജനറല്‍ മാനേജര്‍ അമിത് താലൂക്ദര്‍, ബോര്‍ഡ് ഉപദേശകന് മധുസൂദനൻ. ആര്, അഡ്മിനിസ്ട്രേഷന് തലവൻ സായ്യിദ് സാലിം ഹസ്സന് അല്‍ ബലൂഷി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.