+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആനത്തലവട്ടം ആനന്ദന്‍റെ നിര്യാണത്തിൽ കേളി അനുശോചിച്ചു

റിയാദ്: മുതിർന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്‍റുമായ ആനത്തലവട്ടം ആനന്ദന്‍റെ നിര്യാണത്തിൽ കേളി സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി.ത്യാഗ
ആനത്തലവട്ടം ആനന്ദന്‍റെ നിര്യാണത്തിൽ കേളി അനുശോചിച്ചു
റിയാദ്: മുതിർന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്‍റുമായ ആനത്തലവട്ടം ആനന്ദന്‍റെ നിര്യാണത്തിൽ കേളി സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി.

ത്യാഗപൂർണമായ അദ്ദേഹത്തിന്‍റെ ജീവിതം പുതുതലമുറ പഠന വിധേയമാക്കണമെന്നും ജീവിതത്തിൽ പകർത്താൻ ശ്രമിക്കണമെന്നും സെക്രട്ടറിയേറ്റ് ഇറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു.

ഇന്ത്യൻ ജനത എല്ലാ തരത്തിലുമുള്ള ചൂഷണങ്ങളും അടിച്ചമർത്തലുകളും നേരിടുന്ന സമയത്താണ് അദ്ദേഹത്തെ പോലുള്ള ധീരരായ സമര പോരാളികൾ വിട്ടുപിരിയുന്നത്. പുതിയ കാലഘട്ടത്തെ അതിജീവിക്കാൻ അദ്ദേഹത്തെ പോലുള്ളവർ കാണിച്ച് തന്ന പാതയിലൂടെ മുന്നോട്ട് നീങ്ങാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നതായി കേളി സെക്രട്ടറിയേറ്റ് അറിയിച്ചു.

അദ്ദേഹത്തിന്‍റെ വിയോഗത്തിൽ കുടുംബത്തിന്‍റെയും പ്രസ്ഥാനത്തിന്‍റെയും ദുഃഖത്തിൽ കേളിയും പങ്ക് ചേരുന്നതായി പ്രസ്താവനയിൽ പറഞ്ഞു. സിപിഎം സെക്രട്ടറിയേറ്റ് അംഗം, സിഐടിയു ദേശിയ വൈസ് പ്രസിഡന്‍റ്, അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ തുടങ്ങി നിരവധി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അർബുദ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അന്ത്യം. 1979 മുതൽ 84 വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു.

1987ൽ ആറ്റിങ്ങലിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. 1996, 2006 തെരഞ്ഞെടുപ്പുകളിലും വിജയിച്ച് നിയമസഭാംഗമായി. അടിയന്തരാവസ്ഥക്കാലത്തു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.