ട്രന്റൻ (ഫ്ളോറിഡ): അമേരിക്കയിലെ ചൈനീസ് റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന രണ്ടു ഷെറിഫ് ഡപ്യൂട്ടികൾ വെടിയേറ്റു മരിച്ചു. ഏപ്രിൽ 19 വ്യാഴാഴ്ച വൈകിട്ട് മൂന്നിനു ഗിൽക്രൈസ്റ്റ് കൗണ്ടിയിലെ ഷെറിഫുമാരായ സെർജന്റ് നോയൽ റമിറസ് (29), ടെയ്ലർ ലിഡ്സെ (25) എന്നിവരാണ് മരിച്ചതെന്നു കൗണ്ടി ഷെറിഫ് ബോബി ഷുൽട്ട്സ് വൈകിട്ട് മാധ്യമങ്ങളെ അറിയിച്ചു.
ഏറ്റുമുട്ടലിനിടയിൽ പ്രതിയെ മറ്റു പോലീസുകാർ വെടിവച്ചു കൊലപ്പെടുത്തി. പ്രതിയുടെ പേർ വെളിപ്പെടുത്താൻ വൈകിയതു പല അഭ്യൂഹങ്ങൾക്കും വഴിയൊരുക്കിയെങ്കിലും അധികം താമസിയാതെ ജോണ് എബർട്ട് ഹൈനോട്ട് (59) ആണ് വെടിവെച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി.
മരിച്ച പോലീസുകാരനുമായി ഒരു മൽപ്പിടിത്തം നടന്നതായി കാണുന്നില്ലെന്നും ജനലിലൂടെയാണ് പ്രതി വെടിയുതിർത്തതെന്നും പോലീസ് പറഞ്ഞു. മരിച്ച ഡെപ്യൂട്ടി ഷെറിഫ് റമിറസിന് കൗണ്ടിയിൽ ഏഴുവർഷവും ലിൻഡ്സെക്ക് മൂന്നുവർഷവും സർവീസുണ്ട്. റമിറസിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. ലിൻഡ്സെ അവിവാഹിതനാണ്. ഫ്ളോറിഡാ ഡിപ്പാർട്ട്മെന്റ് ഓഫ് ലൊ എൻഫോഴ്സ്മെന്റ് സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ചൈനീസ് റസ്റ്റോറന്റിൽ രണ്ടു ഷെറിഫ് ഡപ്യൂട്ടികൾ വെടിയേറ്റു മരിച്ചു
10:45 PM Apr 20, 2018 | Deepika.com