വാഷിംഗ്ടണ്‍ ഡിസി: ആഗോള താപനവും അന്തരീക്ഷ മലിനീകരണവും വർധിച്ചതോടെ അമേരിക്കൻ ജനതയുടെ പകുതിയിലധികം പേരും ശ്വസിക്കുന്നത് അശുദ്ധ വായുവാണെന്ന് ഏപ്രിൽ 18 ബുധനാഴ്ച അമേരിക്കൻ ലംഗ്സ് അസോസിയേഷൻ പുറത്ത് വിട്ട വാർഷിക റിപ്പോർട്ടിൽ പറയുന്നു. അന്തരീക്ഷത്തിൽ ഓസോണ്‍ അളവും താപനിലയും ക്രമാതീതമായി വർധിച്ചതാണ് കാരണമായി ചൂണ്ടികാണിക്കുന്നത്.
അന്തരീക്ഷ മലിനീകരണം ഉണ്ടായിരിക്കുന്നത് ഓസോണ്‍ സ്മോഗ് ഗ്യാസ് മോളി കൂളുകൾ സൂര്യരശ്മിയും സൂര്യതാപവുമായി പ്രവർത്തിച്ചു നൈട്രജൻ ഓക്സൈഡുകൾ ഉൽപാദിപ്പിക്കുന്നു. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും വമിക്കുന്ന ചെറിയ അളവിലുള്ള ദ്രവഖര പദാർഥങ്ങൾ ശ്വസിക്കുന്നതുമൂലം ശ്വാസ കോശ അർബുദ്ധത്തിനുള്ള സാധ്യതകൾ വളരെയധികം വർധിപ്പിച്ചിരിക്കുന്നതായി സെന്റ് ജോണ്‍സ് ഹോപ് കിൻസ് യൂണിവേഴ്സിറ്റി (ബാൾട്ടിമോർ) അസിസ്റ്റന്റ് പ്രൊഫസർ ഡോ. ക്രിസ്റ്റി പറഞ്ഞു.
ഓസോണി സ്മോഗ് എന്നിവയിൽ അടങ്ങിയിരിക്കുന്ന മോളികൂളുകൾ സൂര്യ രശ്മിയും സൂര്യതാപവുമായി പ്രവർത്തിച്ചുണ്ടാകുന്ന നൈട്രജൻ ഓക്സൈഡുകൾ അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നതായും റിപ്പോർട്ടിൽ പറയുന്നു. ട്രംപ് ഗവണ്മെന്റ് ക്ലീൻ എയർ ആക്ട് ലഘൂകരിച്ചതും പവർ പ്ലാന്റുകളിൽ നിന്നുള്ള കാർബണ്‍ മലിനീകരണ നിയമം പിൻവലിച്ചതും അന്തരീക്ഷ മലിനീകരണത്തിന് അതോടൊപ്പം ശുദ്ധ വായുവിന്റെ ലഭ്യതയും കുറയ്ക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ിൃശ2018മുൃശഹ19ൗബെുീഹൗമശേീി.ഷുഴ
റിപ്പോർട്ട്: പി.പി. ചെറിയാൻ
അമേരിക്കൻ ജനതയുടെ പകുതിയും ശ്വസിക്കുന്നത് അശുദ്ധവായുവെന്ന് സർവേഫലം
10:35 PM Apr 19, 2018 | Deepika.com