ഇർവിംഗ് (ഡാളസ്): കലിഫോർണിയായിൽ നിന്നും 18 വയസുള്ള പെണ്‍കുട്ടിയെ തട്ടി കൊണ്ടുവന്നു വേശ്യവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ദേവൻഷു ഗുപ്ത (26) , ഭാര്യ അമേരിക്ക അൻഡേഴ്സൻ (20) എന്നിവരെ ഇർവിംഗ് പൊലീസ് താമസിച്ചിരുന്ന വസതിയിൽ നിന്നും അറസ്റ്റു ചെയ്തു.
ഏപ്രിൽ 15 ഞായറാഴ്ചയായിരുന്നു അറസ്റ്റ്. കലിഫോർണിയായിൽ നിന്നും തട്ടികൊണ്ടു വന്ന് (മാസങ്ങൾക്കു മുന്‍പ്) 18 വയസുകാരി പോലിസിനു നൽകിയ വിവരമനുസരിച്ചായിരുന്നു അറസ്റ്റ്.
ദന്പതികൾ പല വെബ്സൈറ്റുകളിലും പരസ്യപ്പെടുത്തിയാണ് ഡാളസിലെ വിവിധ ഹോട്ടലുകളിൽ പെണ്‍കുട്ടിയെ എത്തിച്ചിരുന്നുവെന്നു പോലീസ് വെളിപ്പെടുത്തി. വീട് റെയ്ഡ് ചെയ്ത പോലീസ് മറ്റൊരു 16 വയസുള്ള പെണ്‍കുട്ടിയെ കൂടി ഇവരുടെ വീട്ടിൽ കണ്ടെത്തി. ഇവരെ പിന്നീട് ചൈൽഡ് പ്രൊട്ടക്റ്റീവ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു.
ദന്പതിമാരുടെ വീട്ടിൽ നിന്നും കഞ്ചാവിന്റെ മണം പുറത്തുവരികയും നിരവധി യുവാക്കൾ ഇവിടെ കയറിയിറങ്ങുകയും ചെയ്തതു അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു.
റോൾസ്റ്റണ്‍ റോഡിൽ 200 ാമത് ബ്ലോക്കിലുള്ള വീട്ടിൽ നിന്നും അറസ്റ്റു ചെയ്തു ഇവരെ ഇർവിംഗ് സിറ്റി ജയിലിലടച്ചു. 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി. പി. ചെറിയാൻ
മനുഷ്യകടത്ത് ഗുപ്തയും ഭാര്യയും ഇർവിങ്ങിൽ അറസ്റ്റിൽ
09:58 PM Apr 17, 2018 | Deepika.com