ഹൂസ്റ്റണ്‍: ഹൂസ്റ്റണിൽ നടന്ന ലൈവ് സ്റ്റോക്ക് ഷോയിൽ ഗ്രാന്റ് ചാന്പ്യനായി തെരഞ്ഞെടുത്ത ലോക്കി എന്ന കാളയെ ലേലത്തിൽ വാങ്ങിയതു 41000 ഡോളറിന്. ലേലത്തിൽ വാങ്ങിയത് കാമറോണ്‍ കോണ്‍ങ്കിൽ എന്ന അലൻ ഹൈസ്കൂൾ വിദ്യാർഥിയാണ് ലോക്കിയുടെ ഉടമസ്ഥൻ. 1730 കാളകളെയാണ് ഷോയിൽ പ്രദർശിപ്പിച്ചിരുന്നത്. പത്തു വർഷത്തിനുള്ളിൽ ആദ്യമായാണ് ഇത്രയും കൂടിയ വില ലേലത്തിലൂടെ ലഭിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
കാളക്ക് 400 പൗണ്ടിലേറെ തൂക്കമുണ്ടായിരുന്നതായും ദിവസത്തിൽ പഠനം കഴിഞ്ഞാൽ 8 മണിക്കൂർ കാളയെ ശുശ്രൂഷിക്കുന്നതിനാണ് സമയം ചിലവഴിച്ചിരുന്നതെന്നും 17 കാരനായ വിദ്യാർഥി പറഞ്ഞു. രണ്ടാം സ്ഥാനം ലഭിച്ച കാളയെ 36600 ഡോളറിനാണ് ലേലത്തിൽ വാങ്ങിയത്.
റിപ്പോർട്ട്: പി. പി. ചെറിയാൻ
ഹൈസ്കൂൾ വിദ്യാർഥി ലേലത്തിൽ കാളയെ വാങ്ങിയത് 41000 ഡോളറിന്
10:25 PM Mar 19, 2018 | Deepika.com