അബുദാബി: ഇസിആർ (എമിഗ്രേഷൻ ക്ലിയറൻസ് റിക്വയേഡ്) പാസ്പോർട്ടുകൾക്ക് ഓറഞ്ച് നിറം, നീല നിറം എന്നിങ്ങനെ നൽകാനുള്ളനീക്കം കുടിയേറ്റ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി കാണുന്ന അവസ്ഥ ഉണ്ടാകുമെന്നും അത്തരം നീക്കത്തിൽ നിന്നും ഗവണ്മെന്റ് പിന്മാറണമെന്നും ഈ വിവേചനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് പത്മനാഭൻ പറഞ്ഞു.
നിലവിൽ ഇസിആർ ആവശ്യമുള്ളവർക്കും ആവശ്യമില്ലാത്തവർക്കും (ഇസിഎൻആർ) പാസ്പോർട്ടിന് ഒരേ നിറമുള്ളത് ഇത് രണ്ടുനിറമാക്കി മാറ്റേണ്ട എന്ത് അവസ്ഥയാണ് ഇപ്പോൾ രാജ്യത്ത് ഉള്ളതെന്നും പാസ്പോർട്ടുകളുടെ അവസാന പേജിൽ ചേർത്തു വന്നിരുന്ന വിവരങ്ങൾ ഒഴിവാക്കുന്നതിലൂടെ വിദേശയാത്രയിൽ പൗരന്മാരുടെ തിരിച്ചറിയൽ രേഖയായ പാസ്പോർട്ട് ഇതോടെ മേൽവിലാസത്തിനു തെളിവായി ഉപയോഗിക്കാൻ കഴിയാതെയാവും ഇത് ഏറെയും ബാധിക്കുക വിദേശ രാജ്യങ്ങളിൽ തൊഴിലെടുക്കുന്നവരെയാണ്. വിവേചനപരമായ ഈ നീക്കത്തിൽ നിന്നും ഗവണ്മെന്റ് പിന്മാറണമെന്ന് കെഎസ്സി സെക്രട്ടറി മനോജ് അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പാസ്പോർട്ട് നിറം മാറ്റം: രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുമെന്ന് കെഎസ്സി
10:24 PM Jan 23, 2018 | Deepika.com