ലോക കേരള സഭ: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക സമ്മേളനം

10:09 PM Jan 12, 2018 | Deepika.com
ന്യൂയോർക്ക്: ഫൊക്കാനയുടെ ആവിശ്യം കേരള ഗവണ്‍മെന്‍റ് അനുഭാവപൂർവ്വം പരിഗണിക്കുന്നു. ഈ ഗവണ്‍മെന്‍റ് അധികാരത്തിൽ വന്നതിനു ശേഷം ഫൊക്കാന നേതാക്കളും മുഖ്യമന്ത്രിയുമായി ചർച്ചനടത്തുകയും പ്രവാസികളുൾടെ പ്രോപ്പർട്ടി പ്രോട്ടെൻഷൻ കൗണ്‍സിലും അതുപോലെ വളരെ നേരത്തേ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ പുനരധിവാസവും നടപ്പാക്കണം എന്ന് വളരെ ശക്തമായി ആവിശ്യപെടുകയും ഉണ്ടായി.

ലോക കേരള സഭയുടെ ഭാഗമായി രണ്ടാംദിനമായ ജനുവരി 13 ശനിയാഴ്ച നടക്കുന്ന ഉപസമ്മേളനം സംസ്ഥാനത്ത് തിരികെയെത്തിയ പ്രവാസികളുടെ പ്രശ്നങ്ങളും പരിഹാരവഴികളും ചർച്ച ചെയ്യും. റിട്ടയർമെന്‍റ് കാലത്തിന് ശേഷം പ്രവാസം മതിയാക്കി തിരികെയെത്തുന്ന മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ നേരത്തേ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ എണ്ണം വർധിച്ചുവരുന്ന പുതിയ സാഹചര്യം സമ്മേളനം ചർച്ച ചെയ്യും.

പെൻഷൻ, ചികിൽസാ സഹായം തുടങ്ങിയ സാമൂഹ്യസുരക്ഷാ പദ്ധതികൾക്കുപരിയായി തൊഴിൽ സംരംഭങ്ങൾ തുടങ്ങാനോ അതിൽ പങ്കാളിയാവാനോ അവസരമൊരുക്കുന്ന പദ്ധതികളാണ് ഇപ്പോൾ അനിവാര്യമെന്ന് മുൻപ്രവാസിയും കൈരളി ടിവി ഡയറക്ടർ ബോർഡ് അംഗവുമായ എ.കെ മൂസ അഭിപ്രായപ്പെട്ടു.

എ.കെ മൂസ, പി സൈദാലിക്കുട്ടി, കെ വിജയകുമാർ, പി.സി വിനോദ്, ബെന്യാമിൻ എന്നിവരാണ് പ്രവാസത്തിൽ നിന്ന് തിരിച്ചെത്തിയവരിൽ നിന്നുള്ള ലോക കേരള സഭയിലെ പ്രതിനിധികൾ. 1979 മുതൽ 2007 വരെ അബുദാബിയിൽ അധ്യാപകനായി പ്രവാസ ജീവിതം നയിച്ച എ.കെ മൂസ അബുദാബിയിലെ ശക്തി തിയറ്റേഴ്സിന്‍റെ സ്ഥാപകനേതാക്കളിലൊരാളായിരുന്നു. നോർക്ക മുൻ ഡയറക്ടറും കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ഇദ്ദേഹം ശക്തി അവാർഡ് കമ്മിറ്റി കണ്‍വീനർ കൂടിയാണ്.

കണ്ണൂർ സ്വദേശിയായ എ.കെ മൂസ ഇപ്പോൾ കുടുംബസമേതം പാലക്കാടാണ് താമസം.
പാലക്കാട് കുന്പിടി സ്വദേശിയായ പി സൈദാലിക്കുട്ടി 1981 മുതൽ 1988 വരെ സൗദി അറേബ്യയിലായിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ഇദ്ദേഹം, കേരള പ്രവാസി സംഘത്തിന്‍റെ സ്ഥാപക നേതാവ് കൂടിയാണ്. 1978 മുതൽ 2000 വരെ യുഎഇയിൽ പ്രവാസിയായിരുന്ന കെ വിജയകുമാർ അൽ ഐൻ മലയാളി സമാജം രൂപീകരണത്തിൽ പ്രധാനിയായിരുന്നു. തിരുവനന്തപുരം നേമം സ്വദേശിയായ ഇദ്ദേഹം, നിലവിൽ കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റാണ്.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ