ഒറിഗോണ്‍: ലെസ്ബിയൻ ദന്പതികൾക്കു വിവാഹം ആഘോഷിക്കുന്നതിന് കേക്ക് ഉണ്ടാക്കി നൽകാൻ വിസമ്മതിച്ച ബേക്കറി ഉടമകൾക്ക് വൻ പിഴ. 135,000 ഡോളർ ദന്പതികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് യുഎസിലെ ഒറിഗോണ്‍ അപ്പീൽ കോടതി വിധിച്ചു.
മെലിസ, ഏരണ്‍ ക്ലീൻ എന്നിവരുടെ ഉടമസ്ഥതയിലായിരുന്ന സ്വീറ്റ് കേക്ക്സ് എന്ന ബേക്കറി പ്രവർത്തിച്ചിരുന്നത്. തങ്ങളുടെ മതവിശ്വാസം അനുസരിച്ചു ലെസ്ബിയൻ വിവാഹം അംഗീകരിക്കാനാവില്ലെന്നു ചുണ്ടിക്കാട്ടി സ്ത്രീകളുടെ ആവശ്യം ഇവർ നിരാകരിക്കുകയായിരുന്നു. ഇതിനെതിരേ സ്ത്രീകൾ കോടതിയെ സമീപിച്ചു.
സ്ത്രീകൾക്കു കേക്ക് നിഷേധിച്ചത് അവർക്ക് മാനസിക സംഘർഷത്തിനിടയാക്കിയെന്നും ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യം നിഷേധിച്ചുവെന്നും ചുണ്ടിക്കാട്ടിയ കോടതി നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു. വിധിക്കെതിരേ ഒറിഗോണ്‍ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ബേക്കറി ഉടമകൾ അറിയിച്ചു.
2013 മുതൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഈ കേസിൽ, ബേക്കറി ഉടമകൾക്കുവേണ്ടി അമേരിക്കയിലെ പ്രസിദ്ധ നിയമോപദേശ സ്ഥാപനമായ ഫസ്റ്റ് ലിബർട്ടിയാണ് കോടതിയിൽ ഹാജരായത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ലെസ്ബിയൻ ദന്പതികൾക്കു വിവാഹ കേക്ക് നിഷേധിച്ചതിൽ നഷ്ടപരിഹാരത്തിന് ഉത്തരവ്
10:03 PM Dec 29, 2017 | Deepika.com