ദമാം: മന്ത്രിസഭ തീരുമാനപ്രകാരം വിദേശികളുടെ മേൽ പുതിയതായി ഏർപ്പെടുത്തിയ ലെവി ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചു. ഇഖാമ പുതുക്കുന്പോഴാണ് പുതിയ ലെവി അടക്കേണ്ടത്. നേരത്തെ ഇഖാമ പുതിക്കിയവർക്കും ജനുവരി ഒന്നുമുതൽ ലെവി ബാധകമാണെന്നും മന്ത്രലയം അറിയിച്ചു. സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ ജോലിചെയ്യുന്ന സ്ഥാപനത്തിലെ വിദേശികൾക്കു ജനുവരി ഒന്നു മുതൽ പ്രതിമാസം 400 റിയാൽ ലെവി നൽകണം.
ഇവർക്ക് ഇഖാമ പുതുക്കാൻ ഒരു വർഷത്തേക്ക് 4800 റിയാൽ ലെവിയും 100 റിയാൽ വർക്ക് പെർമിറ്റിനും ഇഖാമ ഫീസായി 650 റിയാലും അടക്കം 5550 റിയാൽ ചെലവാകും. 2019 ൽ ഇത് 7950 റിയാലായി ഉയരും.അതേസമയം വിദേശികളെക്കാൾ സ്വദേശികൾ കൂടുതലള്ള സ്ഥാപനങ്ങളിൽ ഓരോ വിദേശിയുടെ പേരിലും പ്രതിമാസം 300 റിയാലും വർഷം 3600 റിയാലും ലെവി നൽകേണ്ടി വരും
2019ൽ സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ ജോലിചെയ്യുന്ന സ്ഥാപനത്തിലെ വിദേശികൾക്കു വർഷത്തിൽ 7200 റിയാലും 2020 ൽ 9600 റിയാലും ലെവി നൽകണം. തൊഴിൽ പെർമിറ്റ് പുതുക്കുന്നതിനും പുതിയ തൊഴിൽ പെർമിറ്റ് അനുവദിക്കുന്നതിനും ലെവി നിർബന്ധമാണ്. ഇത് വർഷത്തിൽ ഒന്നിച്ചാണ് അടക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
ജനുവരി ഒന്നു മുതൽ സൗദിയിൽ പുതിയ ലെവി പ്രാബല്യത്തിൽ
10:39 PM Dec 27, 2017 | Deepika.com