റിയാദ്: ഏതാനം ദിവസം മുൻപ് ദവാദ്മിയിൽ ആത്മഹത്യ ചെയ്ത കണ്ണുർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. എട്ടു വർഷമായി ദവാദ്മിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന സർജിൽ (38) ആണ് ദവാദ്മിയിൽ ആത്മഹത്യ ചെയ്തത്. അവിവാഹിതനാണ്. ഉമ്മയും നാലു സഹോദരിമാരുമുണ്ട്.
ദവാദ്മിയിൽ നിന്ന് റിയാദിലെത്തിച്ച മൃതദേഹം കഴിഞ്ഞ ദിവസം കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള ചെലവുകൾ വഹിച്ചത്. മൃതദേഹം നാട്ടിൽ സിപിഎം തലശ്ശേരി ബ്രാഞ്ച് കമ്മിറ്റി ഏറ്റുവാങ്ങി. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കേളി ദവാദ്മി ഏരിയ ജീവകാരുണ്യ വിഭാഗം പ്രവർത്തകരായ മുജീബ്, സുരേഷ്, നാട്ടുകാരും സുഹൃത്തുക്കളുമായ ഷജിത് അളക്കാടൻ, പ്രഭാകരൻ ദവാദ്മി എന്നവരും കേളി ജീവകാരുണ്യ വിഭാഗം കണ്‍വീനർ കിഷോർ ഇ. നിസാമിന്റെ നേതൃത്വത്തിൽ രജീഷ് പിണറായി, ജോ: കണ്‍വീനർ സലിം, ബഷീർ കോഴിക്കോട് എന്നിവരും പ്രവർത്തിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
കണ്ണുർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
09:49 PM Dec 14, 2017 | Deepika.com