വാഷിംഗ്ടണ്‍: ഇസ്രയേലിന്റെ തലസ്ഥാനം ജറുസലമായി അംഗീകരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം മിഡിൽ ഈസ്റ്റ് സമാധാന ശ്രമങ്ങളുടെ വേഗത വർധിപ്പിക്കുമെന്ന് യുണൈറ്റഡ് നാഷണൽസ് യുഎസ് അംബാസഡറും ഇന്ത്യൻ വംശജയുമായ നിക്കി ഹെയ് ലി അഭിപ്രായപ്പെട്ടു.
അമേരിക്കൻ എംബസി ടെൽ അവിവിൽ നിന്നും ജറുസലമിലേക്ക് മാറുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ബുധനാഴ്ച ട്രംപ് നടത്തിയ പ്രഖ്യാപനം മിഡിൽ ഈസ്റ്റ് സമാധാന ശ്രമങ്ങൾക്ക് ഭീഷണിയാകുമോ എന്ന് ഫോക്സ് ന്യൂസ് ക്രിസ് വാലസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിക്കി ഹെയ്!ലി.
ജറുസലമിനെക്കുറിച്ചു പാലസ്തീനും ഇസ്രയേലും ഒരു പോലെ അവകാശ വാദം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ പ്രഖ്യാപനം സമാധാന ശ്രമങ്ങളെ അസ്ഥിരപ്പെടുത്തുമെന്ന് പാലസ്തിൻ പ്രസിഡന്റ് മെഹമുദ് അബ്ബാസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസെ മേ, പോപ്പ് ഫ്രാൻസിസ് എന്നിവർ അഭിപ്രായപ്പെട്ടതിനെക്കുറിച്ചു ചോദിച്ചപ്പോൾ ലോകത്തിലെ മുഴുവൻ രാജ്യങ്ങളേയും സന്തോഷിപ്പിക്കുന്ന രീതിയിൽ തീരുമാനം എടുക്കുവാൻ അമേരിക്കയ്ക്കായില്ല എന്നായിരുന്നു ഹെയ്ലിയുടെ മറുപടി. മുൻ പ്രസിഡന്റുമാർ അമേരിക്കൻ ജനതയ്ക്ക് നൽകിയ വാഗ്ദാനം ട്രംപ് നിറവേറ്റിയതായും ഹെയ് ലി ചൂണ്ടിക്കാട്ടി.
റിപ്പോർട്ട്: പി.പി.ചെറിയാൻ
ജറുസലം ട്രംപിന്റെ പ്രഖ്യാപനം സമാധാന ശ്രമങ്ങളുടെ വേഗത വർധിപ്പിക്കും: നിക്കി ഹെയ് ലി
11:36 PM Dec 11, 2017 | Deepika.com