സാൻഫ്രാൻസിസ്കോ: യുണൈറ്റഡ് നേഷൻസ് അസോസിയേഷൻ സംഘടിപ്പിച്ച ഇരുപതാമത് ഫിലിം ഫെസ്റ്റിവലിൽ രൂപാസ് ബൂട്ടീക്ക്((Rupa's Boutique) ഏറ്റവും നല്ല ഡോക്യുമെന്ററിയായി തെരഞ്ഞടുത്തു.
ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നുള്ള ഫാഷൻ ഡിസൈനറും യുവതിയുമായ രൂപയുടെ ജീവിതത്തിൽ ആസിഡ് ആക്രമണത്തെ തുടർന്നുണ്ടായ സമൂല പരിവർത്തനങ്ങളുടെ കഥ പറയുന്ന 50 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയാണ് ഗ്രാന്റ് ജൂറിയുടെ പ്രത്യേക അവാർഡിന് അർഹമായത്.
സാൻഫ്രാൻസിസ്കോ ബെയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലായി നടന്ന ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച നിരവധി ഡോക്യുമെന്ററികളിൽ ജൂറിയുടേയും കാണികളുടെയും പ്രശംസ പിടിച്ചുപറ്റിയ രൂപാസ് ബൂട്ടീക്കിന്റെ സംവിധാനം ഗ്ലോറിയ ഹലസും നിർമാണം ഫ്രഫൂൽ ചൗധരിയുമാണ് നിർവഹിച്ചിരിക്കുന്നത്.
ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ രൂപാ സുഖം പ്രാപിച്ചതിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനായി സ്വന്തമായി ബൂറ്റീക് തുറന്നു പ്രവർത്തനം ആരംഭിക്കുകയും തന്നെ പോലെ ആസിഡ് ആക്രമണത്തിനിരയായിട്ടുള്ള മറ്റുള്ളവർക്ക് തൊഴിൽ നൽകി അവരുടെ ജീവിതത്തിൽ പരിവർത്തനത്തിനു അവസരം ഉണ്ടാക്കുകയും ചെയ്തത് ഹൃദയസ്പർശിയായി ഈ ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിട്ടുണ്ട്.
ആസിഡ് ആക്രമണത്തിൽ ഇരയായവരെ മാത്രം അണിനിരത്തി ഫാഷൻ ഷോ സംഘടിപ്പിക്കുന്നതിന് രൂപാ തയ്യാറായതും ഈ ഡോക്യുമെന്ററിയിൽ അനാവരണം ചെയ്യുന്നു. ഒീഹ്യ(ൗി) ഒീഹ്യ ഞശ്ലൃ എന്ന ഡോക്യുമെന്ററി, സിനിമാ ഫോട്ടോഗ്രാഫിക്കുള്ള വീഡിയോ അവാർഡും കരസ്ഥമാക്കി. ഇന്ത്യയിലെ ഗംഗാ നന്ദിയുടെ കഥ പറയുന്നതാണ് ഈ ഡോക്യുമെന്ററി.
റിപ്പോർട്ട്: പി.പി. ചെറിയാൻ
'രൂപാസ് ബൂട്ടീക്ക്' മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ്
10:02 PM Nov 16, 2017 | Deepika.com