റിയാദ്: ഖുർആൻ ഹദീസ് പഠനങ്ങൾ പ്രവാചകന്റെയും അനുചരന്മാരുടെയും ആദ്യ മൂന്നു തലമുറകളിൽ ജീവിച്ചിരുന്ന പൂർവ്വസൂരികളുടെയും രീതിശാസ്ത്രങ്ങൾക്കനുസരിച്ച് ക്രമീകരിക്കണമെന്ന് പഠിതാക്കളോടും ഗവേഷകരോടും അഭ്യർത്ഥിച്ചു കൊണ്ട് നാലാമത് ക്യൂഎച്ച്എൽസി സംഗമം സമാപിച്ചു. റിയാദ് അദ്ദുവൈഷ് വിശ്രമകേന്ദ്രത്തിൽ സംഗമം അൽറസ് ഇന്റർനാഷണൽ ബ്രിട്ടീഷ് സ്കൂൾ പ്രിൻസിപ്പൽ വി. വി. ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എഞ്ചി. ഉമർ ശരീഫ് അധ്യക്ഷത വഹിച്ചു.
ഖുർആൻ ലോകജനതയുടെ ഇഹപര വിജയത്തിന് വേണ്ടി മുഹമ്മദ് നബിയിലൂടെ അവതരിക്കപ്പെട്ട വേദഗ്രന്ഥമാണെന്നും അവയിലടങ്ങിയ വിജ്ഞാനം അറിയാവുന്നത് പ്രവാചകനും അനുചര·ാർക്കും ഉത്തമ നൂറ്റാണ്ടുകളിലെ പൂർവ്വസൂരികൾക്കുമാണെന്നിരിക്കെ അവർ ഉൾക്കൊണ്ട വ്യാഖ്യാനങ്ങളാണ് വിശ്വാസികൾ സ്വീകരിക്കേണ്ടതെന്നും ഖുർആൻ ഹദീസ് പഠനങ്ങളിൽ കടന്നുവരുന്ന ദുർവ്യാഖ്യാനങ്ങളെ കരുതിയിരിക്കണമെന്നും ഖുർആൻ വ്യാഖ്യാനവും വ്യതിയാനവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് അബ്ദുസലാം മദീനി ഹായിൽ ഉദ്ബോധിപ്പിച്ചു.
വായനയുടെ വശ്യതയും ആസ്വാദനവും കാത്ത് സൂക്ഷിച്ചുകൊണ്ട് ഖുർആൻ പാരായണവും പഠനവും ദിനചര്യയുടെ ഭാഗമാക്കുവാൻ ക്യൂഎച്ച്എൽസി പഠിതാക്കൾ ശ്രദ്ധിക്കണമെന്ന് ഹാഫിദ് ഹബീബ് റഹ്മാൻ സ്വലാഹി പറഞ്ഞു. ഖുർആൻ പാരായണ നിയമങ്ങളും ഹൃദിസ്ഥമാക്കുവാനുള്ള രീതികളും ചെറുപ്പം മുതലേ കുട്ടികളെ ശീലിപ്പിക്കാൻ രക്ഷിതാക്കളും അധ്യാപകരും തയ്യാറാവണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ക്യൂഎച്ച്എൽസി നാലാംഘട്ട പാഠപുസ്തകത്തിന്റെ പ്രകാശന കർമ്മം ശൈഖ് ഫായിസ് സുലൈമാൻ അൽഫായിസ് മോഡേണ് സ്കൂൾ അധ്യാപകൻ ആരിഫ് തിരുവനന്തപുരത്തിന് നൽകി നിർവ്വഹിച്ചു. റാഫി സ്വലാഹി (ബുറൈദ), ഉമർ ഫാറൂഖ് മദനി (സുൽത്താന), മുബാറക് സലഫി (ശിഫ) ആശംസ പ്രസംഗം നടത്തി. ക്യൂഎച്ച്എൽസി. മൂന്നാം ഘട്ട പരീക്ഷയിൽ ഉന്നത വിജയം നേടിയ റാഫിയ ഉമർ, ഡോ: ആമിന ഉമർ, ഫാത്തിമ ഷമീമ, ജെഷ്മ മുഹ്യദ്ധീൻ, റിമ ഹംസ, ശബ്നം ഫഹ്ദി, മുനീറ മുഹമ്മദ് എന്നിവർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.
നാലാമത് ക്യൂഎച്ച്എൽസി സംഗമം സമാപിച്ചു
09:30 PM Nov 13, 2017 | Deepika.com