റിച്ചർഡ്സണ്‍ (ഡാളസ്): ഡാളസിലെ റിച്ചർഡ്സനിൽ നിന്നും കാണാതായ ബാലികയ്ക്കുവേണ്ടിയുളള അനേഷണം പുരോഗമിക്കുന്പോൾ കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെൻററും കൂടിയ സംയുകത യോഗത്തിൽ അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ചു.
കേസന്വേഷിക്കുന്ന റിച്ചാർഡ്സണ് പോലീസിനു കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും ചേർന്ന് അയച്ച സംയുക്ത പ്രസ്താവനയിൽ സൗത്ത് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ദു:ഖവും ഉത്കണ്ഠയും രേഖപ്പെടുത്തി. അന്വേഷണം നടത്തുന്ന ഏജൻസികൾക്ക് തങ്ങളാൽ കഴിയുന്ന എല്ലാവിധ സഹായസഹകരണങ്ങളും മലയാളി കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു ഇരു സംഘടനകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം മലയാളി കമ്മ്യുണിറ്റിയുടെ പ്രാർത്ഥനയും അന്വേഷണത്തിന് ശുഭപര്യവസാനവും കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡൻറ് ബാബു മാത്യുവും ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെൻറർ പ്രസിഡൻറ് മാത്യു കോശിയും ചേർന്നയച്ച സംയുകത പ്രസ്താവനയിൽ അറിയിച്ചു.
കേരളാ അസോസിയേഷൻ ഇന്ത്യൻ കോണ്‍സുലേറ്റുമായി പലവട്ടം ബന്ധപ്പെട്ടതായും ബാലികയെപറ്റി അറിയാവുന്ന വിവരങ്ങൾ കൈമാറിയതായും കേരളാ അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡൻറ് ബാബു മാത്യു വാർത്താകുറിപ്പിൽ അറിയിച്ചു. ഒക്ടോബർ 7നാണു ഷെറിൻ മാത്യുസിനെ കാണാതായത്. രണ്ടാഴ്ച പിന്നിടുന്പോൾ ബാലികയുടെ തിരിച്ചുവരവിനായായി മലയാളി സമൂഹം പ്രാർത്ഥനയോടെ കാതോർക്കുകയാണ്.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ
ഷെറിന്റെ തിരോധാനം: അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ചു കേരള അസോസിയേഷൻ ഓഫ് ഡാളസ്
09:17 PM Oct 20, 2017 | Deepika.com