ജിദ്ദ: അൽ അൻവാർ ജസ്റ്റിസ് ആന്റ് വെൽഫെയർ അസോസിയേഷൻ (അജ്വ) വൈസ് പ്രസിഡന്റും പിസിഎഫ് ജിദ്ദ സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റും മത, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായ ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി സുബൈർ മൗലവി (52) ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ നിര്യാതനായി. രണ്ടാഴ്ചയായി രോഗബാധിതനായി ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് മരണം.
പന്ത്രണ്ടു വർഷമായി ജിദ്ദയിലുള്ള സുബൈർ മൗലവി സർവീസ് സ്ഥാപനങ്ങളും മറ്റും നടത്തിവരികയായിരുന്നു. റോഹിംഗ്യൻ അഭയാർഥികൾക്കുവേണ്ടി വസ്ത്രങ്ങൾ ശേഖരിച്ച് അവിടെ എത്തിക്കുതിനുള്ള നടപടികളിൽ വ്യാപൃതനായിരിക്കെയാണ് സുഖമില്ലാതെ ആശുപത്രിയിലായത്. മൃതദേഹം ജിദ്ദയിൽ തന്നെഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കുടുംബം ജിദ്ദയിലുണ്ട്. വണ്ടിപ്പെരിയാർ ഉൗരോത്തിൽ ഹംസകുട്ടിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ സലീന. എംബിബിഎസ് വിദ്യാർഥി ആദി, പത്താം ക്ലാസ് വിദ്യാർഥി അസ്ലം എന്നിവർ മക്കളാണ്. ദുബായിലുള്ള സഹോദരൻ സിദ്ദീഖ് മൗലവി ജിദ്ദയിലെത്തിയിലുണ്ട്. സുലൈമാൻ മറ്റൊരു സഹോദരനാണ്.
റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂര്‍
സുബൈർ മൗലവി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ നിര്യാതനായി
04:42 PM Oct 18, 2017 | Deepika.com