ഫ്ളോറിഡ: ഒന്നും രണ്ടും മാസം വീതം പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങളെ കാറിന്റെ പിൻ സീറ്റിലിരുത്തി മയക്കു മരുന്നു കഴിച്ച് അബോധാവസ്ഥയിലായ രണ്ടു യുവതികളെ പോലീസ് പിടികൂടി ജയിലിലടച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം.
ക്രിസ്റ്റീൻ (28) ജൂണ്‍ (29) എന്നിവരാണ് പിടിയിലായത്. പഴയ ഒരു മയക്കു മരുന്നു കച്ചവടക്കാരനിൽ നിന്നും 60 ഡോളറിന്റെ ഹെറോയിൻ വാങ്ങിയാണ് ഇരുവരും ഉപയോഗിച്ചത്. വാഹനത്തിലിരുന്ന യുവതി അമിതമായി മയക്കുമരുന്ന് കഴിച്ചു അബോധാവസ്ഥയിലാകുന്നതു കണ്ട് ഒപ്പം കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിയാണ് പോലീസിനെ വിളിച്ചത്. ഇതിനിടയിൽ ഇവരും മയക്കു മരുന്നു കഴിച്ചു അബോധാവസ്ഥയിലായി. പോലീസ് എത്തി ഇരുവരേയും കസ്റ്റയിലെടുത്തു ആശുപത്രിയിൽ എത്തിച്ചു.
ഫ്ളോറിഡ ചിൽഡ്രൻസ് ഡിപ്പാർട്ട്മെന്റ് കുട്ടികളെ കസ്റ്റഡിയിലെടുത്ത് കുടുംബാംഗങ്ങളെ ഏല്പിച്ചു. ആശുപത്രിയിൽ നിന്നും വിട്ടയച്ച യുവതികളെ അറസ്റ്റു ചെയ്തു ജയിലിടച്ചു. മയക്കു മരുന്നിന് അടിമയായ ഇരുവരേയും ഡ്രഗ് ട്രീറ്റ്മെന്റ് പ്രോഗ്രാമിന് അയയ്ക്കണമെന്നും കോടതി നിർദേശിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
കുട്ടികളെ കാറിലിരുത്തി മയക്കു മരുന്നു കഴിച്ച യുവതികളെ ജയിലിലടച്ചു
05:36 PM Oct 07, 2017 | Deepika.com