ന്യൂയോർക്ക്: അവയവദാനത്തിലൂടെ സഹാനുഭൂതിയുടെ മാതൃക കാട്ടിയ ഫോമാ വിമൻസ് ഫോറം സെക്രട്ടറി രേഖാ നായരെ ആദരിക്കാൻ വിമൻസ് ഫോറം നടത്തിയ ന്ധഅവയവദാനം പുണ്യംന്ധ എന്ന ബോധവൽക്കരണ സെമിനാർ ഏറെ ശ്രദ്ധേയമായി.
ഒക്ടോബർ ഒന്നിന് ഓറഞ്ച്ബർഗിലെ സിതാർ പാലസ് ഇന്ത്യൻ റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ഓർഗൻ ഡൊണേഷന്റെ വിവിധവശങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ന്ധലിവ് ഓണ് ന്യൂയോർക്ക്ന്ധ എന്ന ഓർഗനൈസേഷനെ പ്രതിനിധീകരിച്ച് സ്കോട്ട് വാൾ, റോക്സാൻ വാട്ട്സണ് എന്നിവർ സെമിനാറിൽ പങ്കെടുത്തു. ഏഴു വർഷം മുന്പു ഹൃദയം മാറ്റിവച്ച റോക്സാൻ തന്റെ അനുഭവങ്ങൾ വിശദീകരിച്ചു. മോട്ടോർ സൈക്കിൾ അപകടത്തിൽ മരണമടഞ്ഞ ടോം എന്ന ചെറുപ്പക്കാരന്റെ ഹൃദയമാണ് ഇന്ന് തന്റെയുള്ളിൽ തുടിക്കുന്നത്. ടോമിന്റെ അവയവങ്ങൾ അഞ്ച് പേരുടെയാണ് ജീവൻ രക്ഷിച്ചത്, ഓർഗൻ ഡൊണേഷന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് റോക്സാൻ പറഞ്ഞു. കഴിയുന്നത്ര ആളുകളെ ഓർഗൻ ഡോണർ ആയി രജിസ്റ്റർ ചെയ്യിക്കുക എന്നതാണ് ഇപ്പോൾ തന്റെ ജീവിതലക്ഷ്യം എന്നും റോക്സാൻ സാക്ഷീകരിച്ചു.
ഓർഗൻ ട്രാൻസ്പ്ലാന്േറഷൻ കാത്ത് കഴിയുന്ന 120,000 ആളുകളുണ്ട് അമേരിക്കയിൽ. അതിൽ നല്ലൊരു ശതമാനവും കിഡ്നി രോഗം ബാധിച്ചവരാണ്. ഒരാളുടെ മരണശേഷം അവയവദാനം വഴി എട്ടുപേരുടെ വരെ ജീവൻ രക്ഷിക്കുവാൻ കഴിയും. ജീവിച്ചിരിക്കുന്പോൾ തന്നെ ദാനം ചെയ്യാവുന്ന അവയവങ്ങളാണ് കിഡ്നി, ലിവർ തുടങ്ങിയവയെന്ന് ഡോ. സാറാ ഈശോ വിശദീകരിച്ചു.
വിമൻസ് ഫോറം അംഗങ്ങൾ ഒന്നുചേർന്ന് പ്രശംസാഫലകം നൽകി രേഖയെ ആദരിച്ചു. തുടർന്ന് ഫോമാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, മുൻ ഫോമാ നേതാക്ക·ാർ എന്നിവരും രേഖയ്ക്ക് ആദരവ് പ്രകടിപ്പിച്ചു. രേഖയിൽനിന്നും കിഡ്നി സ്വീകരിച്ച ദീപ്തി നായരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.
രണ്ടു തവണ കിഡ്നി ട്രാൻസ്പ്ലാന്റ് നടത്തിയ റവ.ഫാ. ജോസ് കണ്ടത്തിക്കുടി തന്റെ ജീവിതാനുഭവങ്ങൾ വിശദീകരിച്ചു. ഡോണാ ജോസഫ് ഫാ. കണ്ടത്തിക്കുടിയെ സദസിന് പരിചയപ്പെടുത്തി. കിഡ്നി ട്രാൻസ്പ്ലാന്റിനുവേണ്ടി കാത്തിരിക്കുന്ന മുൻ ഫൊക്കാനാ പ്രസിഡന്റ് ജോർജ് കോശിയുടെ വികാരഭരിതമായ പ്രസംഗം സദസ്യരെ ഒന്നടങ്കം കണ്ണീരണിയിച്ചു.
നന്മയുടെ സന്ദേശവുമായി ഫോമ വിമൻസ് ഫോറം സെമിനാർ
06:42 PM Oct 06, 2017 | Deepika.com