റിയാദ്: പ്രവാസികൾക്ക് അത്താണിയാണ് ഇടതുപക്ഷ സർക്കാരെന്ന് വേങ്ങര എൽഡിഎഫ് സ്ഥാനാർഥി അഡ്വ പി പി ബഷീർ. പിണറായി സർക്കാർ അധികാരത്തിലേറി ഒന്നരവർഷത്തിനുള്ളിൽ ഇത് പ്രവാസികൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും വേങ്ങര ഉപതെഞ്ഞെടുപ്പിൽ പ്രവാസികളുടെ കുടുംബങ്ങൾ വലിയ തോതിൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും ബഷീർ പറഞ്ഞു.
കേളി കലാസാംസ്കാരിക വേദി റിയാദിൽ സംഘടിപ്പിച്ച വേങ്ങര നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പ് കണ്വൻഷനിൽ ഫോണിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ പി പി ബഷീർ. ചെറിയ കാരണങ്ങളാലും വഞ്ചിക്കപ്പെട്ടും ഷാർജ തടവറയിലെത്തി നരകിക്കുന്ന പാവങ്ങളുടെ ജീവിതം ഇരുട്ടിൽനിന്ന് മോചിപ്പിക്കാൻ എൽഡിഎഫ് സർക്കാർ നടത്തിയ ഇടപെടലിനെയാണ് വേങ്ങര ഇന്ന് ഒന്നടങ്കം വാഴ്ത്തുന്നത്. വർഷങ്ങളായി പ്രവാസി സംഘടനകളും കുടുംബങ്ങളും നടത്തിയ നിലവിളികൾക്കാണ് മുഖ്യമന്ത്രിയുടെ ഇടപെടലിൽ ആശ്വാസമായതെന്ന് പി.പി ബഷീർ കൂട്ടിച്ചേർത്തു.
എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ഒട്ടേറെ ജനോപകാരപ്രദമായ നടപടികളും തീരുമാനങ്ങളും കണക്കിലെടുത്ത് അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കണമെന് പരിപാടിയിൽ അധ്യക്ഷത വഹിച്ച കേളി ആക്ടിങ് മുഖ്യരക്ഷാധികാരി ദസ്തകീർ അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികളുള്ള മണ്ഡലമാണ് വേങ്ങര. പ്രവാസിയുടെ നൊന്പരങ്ങളും പൊള്ളലുമൊന്നും വേങ്ങരക്കാർക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. പ്രവാസിക്ഷേമവും വിമാനത്താവള വികസനവും മറ്റും അവർ നേരിട്ടനുഭവിക്കുന്ന കാര്യങ്ങളാണ്. കേളി കേന്ദ്ര സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ സ്വാഗതം പറഞ്ഞു. റഷീദ് മേലേതിൽ, സജീവൻ ചൊവ്വ, കെ ടി ബഷീർ, കുഞ്ഞലവി, ശരീഫ് കോട്ടക്കൽ, കെ ടി സെയ്ത് എന്നിവർ സംസാരിച്ചു. മെഹ്റൂഫ് പാട്യം നന്ദി പറഞ്ഞു.
പ്രവാസികൾക്ക് അത്താണിയാണ് ഇടതുപക്ഷ സർക്കാരെന്ന് അഡ്വ. പി.പി ബഷീർ
10:58 PM Oct 02, 2017 | Deepika.com