തിരുവനന്തപുരം: ഷാർജയിൽ മൂന്നുവർഷം തടവുശിക്ഷ പൂർത്തിയാക്കിയ മലയാളികളെ മോചിപ്പിച്ചു. ഷാർജ ഭരണാധികാരി ഷേക്ക് സുൽത്താൻ ബിൻ മുഹമ്മദ് ഖാസി മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്തു നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ചു തീരുമാനമുണ്ടായത്.
ചെക്ക് കേസുകളിലും സിവിൽ കേസുകളിലുംപെട്ടു മൂന്നു വർഷത്തിലേറെയായി ഷാർജ ജയിലുകളിൽ കഴിയുന്ന, ക്രിമിനൽ കേസിൽ ഉൾപ്പെടാത്തവരെയാണു മോചിപ്പിച്ചത്. മലയാളികളെ മോചിപ്പിക്കണമെന്നാണു മുഖ്യമന്ത്രി ചർച്ചയിൽ ആവശ്യപ്പെട്ടത്. എന്നാൽ കേരളീയർ മാത്രമല്ല, ഗുരുതര ക്രിമിനൽ കേസുകളിൽ പെടാത്ത മുഴുവൻ വിദേശിയരേയും ജയിലുകളിൽനിന്നു മോചിപ്പിക്കുകയാണെന്ന് അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി-ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് പ്രഖ്യാപിച്ചു.
പൊതുമാപ്പിന്റെ അടിസ്ഥാനത്തിൽ 149 ഇന്ത്യക്കാർ മോചിതരാകും. ഇവർക്കു ഷാർജയിൽതന്നെ ജോലി തരപ്പെടുത്തി നൽകുമെന്നും ഷേക്ക് സുൽത്താൻ ബിൻ മുഹമ്മദ് ഖാസി പറഞ്ഞു.
ഷാർജ ജയിലുകളിൽ കഴിഞ്ഞ 149 ഇന്ത്യക്കാരെ മോചിപ്പിച്ചു
11:06 PM Sep 26, 2017 | Deepika.com