ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയിൽ ട്രംപ് നടത്തിയ പ്രസംഗം ദീർഘനാളുകളായി നടത്തിയ പ്രാർഥനയ്ക്കു ലഭിച്ച ഉത്തരമാണെന്ന് ഫ്രാങ്ക്ളിൻ ഗ്രഹാം ഉൾപ്പെടെയുളിള ഇവാഞ്ചലിക്കൽ ലീഡേഴ്സ് അഭിപ്രായപ്പെട്ടു.
ചൊവ്വാഴ്ച ട്രംപ് യുഎന്നിൽ നടത്തിയ പ്രസംഗം ഏറ്റവും മികച്ചതായിരുന്നുവെന്നും അമേരിക്കൻ എന്ന നിലയിൽ ഏറ്റവും അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നുവെന്നും ഫ്രാങ്ക്ളിൻ ഗ്രഹാം പറഞ്ഞു. ട്രംപിനുവേണ്ടി ഞങ്ങൾ പ്രാർഥിച്ചതിനു ദൈവം നൽകിയ മഹത്തായ പ്രതിഫലമാണു ട്രംപിന്റെ പ്രസംഗമെന്നും ഗ്രഹാം കൂട്ടിച്ചേർത്തു.
സാന്പത്തികം, റാഡിക്കൽ ഭീകരത, നോർത്ത് കൊറിയായുടെ ന്യൂക്ലിയർ ഭീഷണി, ഭീകരർക്ക് ഇറാൻ നൽകുന്ന സാന്പത്തിക സഹായം, ഇറാക്ക്, സിറിയ, ക്യൂബ്, ഇമ്മിഗ്രേഷൻ, സോഷ്യലിസം, യുണൈറ്റഡ് നാഷണൽസിൽ വരുത്തേണ്ടുന്ന മാറ്റങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങളാണ് വളരെ ത·യത്വത്തോടെ ട്രംപ് നടത്തിയ ചരിത്ര പ്രധാന പ്രസംഗത്തിൽ നിറഞ്ഞു നിന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ഒരുമിച്ചു പോരാടും ഒരുമിച്ചു ത്യാഗങ്ങൾ സഹിക്കും, സമാധാനം, സ്വാതന്ത്ര്യം, നീതി, കുടുംബ ബന്ധം തുടങ്ങിയ ഉയർന്ന മൂല്യങ്ങൾ സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെയാണ് ട്രംപ് പ്രസംഗം ഉപസംഹരിച്ചത്.
ധീരമായ പ്രസംഗമായിരുന്നു ട്രംപിന്േറതെന്ന് ഡാളസിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ച് പാസ്റ്ററും, ട്രംപിന്റെ ഇവാഞ്ചലിക്കൽ ഉപദേഷ്ടാവുമായ റോബർട്ട് ജഫ്രസ് പറഞ്ഞു. പാസ്റ്റർ മാർക്ക് ബേണ്സ്, ജെയിംസ് റോബിൻസണ്, മർക്കസ് നൊലെന്റ് തുടങ്ങിയവരും ട്രംപിനെ പ്രശംസിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ട്രംപിന്റെ യുഎൻ പ്രസംഗം:- പ്രാർഥനകൾക്കു ലഭിച്ച ഉത്തരമെന്ന് ഇവാഞ്ചലിക്കൽ ലീഡേഴ്സ്
09:49 PM Sep 22, 2017 | Deepika.com