ന്യുയോർക്ക്: മുൻ യുഎസ് അറ്റോർണിയും ഇന്ത്യൻ വംശജനുമായ പ്രീത ബറാറയെ സിഎൻഎൻ സീനിയർ ലീഗൽ അനലിസ്റ്റായി നിയമിച്ചു. ന്യൂയോർക്ക് സതേണ്‍ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോർണിയായിരിക്കുന്പോൾ പ്രസിഡന്റ് ട്രംപ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു ആറുമാസം പൂർത്തിയായതോടെയാണ് പുതിയ നിയമനം ലഭിച്ചത്.
ഒബാമ നിയമിച്ച 45 യുഎസ് അറ്റോർണിമാരോടു രാജിവയ്ക്കാൻ ഒരേ സമയം ആവശ്യപ്പെട്ടതോടെയാണ് പ്രീത ബറാറ സ്വയം രാജിവയ്ക്കുന്നതിന് തയ്യാറായത്. ട്രംപിന്റെ നടപടി രൂക്ഷമായ വിമർശനങ്ങൾ നേരിടേണ്ടി വന്നു.
ട്രംപ് പ്രസിഡന്റായി ചുമതലയേറ്റിട്ടും പ്രീത ബറാറയോട് യുഎസ് അറ്റോർണിയായി തുടരാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പൊതു തീരുമാനത്തിനു വിധേയമായി പ്രീതിനോട് രാജി ആവശ്യപ്പെടുന്നത്. ന്യൂയോർക്ക് യുഎസ് അറ്റോർണിയായിരിക്കുന്പോൾ തന്ത്രപ്രധാനമായ നിരവധി കേസുകൾ വളരെ ശ്ലാഘനീയമായി ബറാറ നടത്തിയിരുന്നു. പുതിയ സ്ഥാന ലബ്ധിയിൽ പൂർണതൃപ്തനാണെന്ന് പ്രീത ബറാറ പ്രതികരിച്ചത്.
റിപ്പോർട്ട്: പി.പി.ചെറിയാൻ
പ്രീത ബറാറ സിഎൻഎൻ സീനിയർ ലീഗൽ അനലിസ്റ്റ്
09:45 PM Sep 21, 2017 | Deepika.com