ഒഹായോ: അമേരിക്കയിൽ സീറോ മലബാർ സഭയുടെ വിശ്വാസവും പാരന്പര്യവും കാത്തുസൂക്ഷിക്കുന്നതിനു അക്ഷീണ പ്രയത്നം നടത്തുന്നവരെ ആദരിക്കുന്ന ന്ധകൊളംബസ് നസ്രാണി അവാർഡിന് ജിൽസണ്‍ ജോസ് അർഹനായി. കൊളംബസ് സീറോ മലബാർ സമൂഹത്തിന് നല്കിക്കൊണ്ടിക്കുന്ന വിലപ്പെട്ട സംഭാവനകളാണ് ഈ അവാർഡിന് ജിൽസണിനെ അർഹനാക്കിയത്.
ഒഹായോയിൽ വച്ചു നടന്ന ചടങ്ങിൽ ഷിക്കാഗോ സീറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് നസ്രാണി അവാർഡ് ജിൽസണിനു കൈമാറി. പ്രസ്തുത ചടങ്ങിൽ ഫാ. ജോർജ് ഉൗരാളിക്കുന്നേൽ, ഫാ. ദേവസ്യ കാനാട്ട്, ഫാ. ജോണ്‍ വടക്കേറ്റം, ഫാ. റോബർട്ട് കിറ്റ്സ്മില്ലർ എന്നിവർ സന്നിഹിതരായിരുന്നു.
ഗ്രീനാ പള്ളിത്താനം, കിരണ്‍ എലവുങ്കൽ, ഷിംസ മനോജ് തുടങ്ങിയവർ കഴിഞ്ഞ കാലങ്ങളിൽ ഈ അവാർഡ് നേടിയിട്ടുണ്ട്. ജോസഫ് സെബാസ്റ്റ്യൻ സ്വാഗതവും, മനോജ് ആന്റണി റിപ്പോർട്ടും, ജിൽസണ്‍ ജോസ് നന്ദിയും പ്രകാശിപ്പിച്ചു.
കോതമംഗലം രൂപതയിലെ വണ്ടാമറ്റം ഇടവകാംഗങ്ങളായ ജോസ് കുട്ടിയമ്മ ദന്പതികളുടെ മകനായ ജിൽസണ്‍ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടുകയും, പിന്നീട് ഇന്ത്യയിലും ഒമാനിലും, യുഎഇയിലും ജോലി ചെയ്യുകയുണ്ടായി. അതിനുശേഷം അമേരിക്കയിലേക്ക് കുടിയേറുകയും യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സർവീസിൽ (യുഎസ്പിഎസ്) സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നു. ഭാര്യ: ജയ. മക്കൾ: ജൂലി, ജാസ്മിൻ, ജെസീക്ക, ഇമ്മാനുവേൽ, ക്രിസ്റ്റോഫർ.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ജിൽസണ്‍ ജോസിന് കൊളംബസ് നസ്രാണി അവാർഡ്
09:36 PM Sep 21, 2017 | Deepika.com