ന്യൂയോർക്ക്: യുഎൻ അസംബ്ലിയിൽ പങ്കെടുക്കുന്നതിന് ന്യുയോർക്കിൽ എത്തിച്ചേർന്ന ഇന്ത്യൻ വിദേശകാര്യ വകുപ്പു മന്ത്രി സുഷമ സ്വരാജ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഡ്വൈസറും മകളുമായ ഇവാങ്ക ട്രംപുമായി കൂടികാഴ്ച നടത്തി.
സ്ത്രീ ശാക്തീകരണ വിഷയത്തെ കുറിച്ചു ഇരുവരും ചർച്ച നടത്തി. നവംബർ 28 മുതൽ 30 വരെ ഹൈദരാബാദിൽ വച്ചു നടക്കുന്ന ജിഇഎസ് പങ്കെടുക്കുന്ന അമേരിക്കൻ ഡലിഗേഷനെ നയിക്കുന്നത് ഇവാങ്ക ട്രംപിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർ, ബിസിനസ് ലീഡേഴ്സ് തുടങ്ങിയവർ ഒത്തുചേരുന്ന സമ്മേളനമാണ് ഹൈദരാബാദിൽ വച്ചു നടക്കുന്നത്.
ഇന്ത്യൻ വിദേശ വകുപ്പുമന്ത്രി സുഷമ സ്വരാജുമായുള്ള കൂടികാഴ്ച ഇവാങ്ക ട്രംപിന് വലിയ മതിപ്പുളവാക്കിയതായി ട്വിറ്ററിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിൽ ഇവാങ്ക പറയുന്നു.
യുഎൻ അസംബ്ലിയിൽ ഇന്ത്യയിൽ നിന്നുള്ള ഡലിഗേഷനുമായി ന്യുയോർക്കിൽ എത്തിയ സുഷമ സ്വരാജ് ഒരാഴ്ച വിവിധ യോഗങ്ങളിൽ പങ്കെടുത്തു. ഇന്ത്യയിലേക്കു സെപ്റ്റംബർ 23 ന് തിരിച്ചു പോകും.
റിപ്പോർട്ട്: പി.പി. ചെറിയാൻ
സുഷമ സ്വരാജ് ഇവാങ്ക ട്രംപുമായി കൂടികാഴ്ച നടത്തി
09:58 PM Sep 20, 2017 | Deepika.com