ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പൗരസമിതി നൽകിയ സ്വീകരണത്തിനെത്തിയ പി.സി. ജോർജ് മിനിസ്ട്രി ഹാളിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച പ്രസ് മീറ്റിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു. പൂഞ്ഞാർ മണ്ഡലത്തിലെ 99 ശതമാനം സ്ത്രീകളും അദ്ദേഹത്തിനു വോട്ടു രേഖപ്പെടത്തിയിരുന്നു എന്നും വരുന്ന തെരഞ്ഞെടുപ്പിൽ അതുതന്നെ ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റാരോപിതനായ ദിലീപിനെ പിന്താങ്ങുന്ന തരത്തിൽ സംസാരിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ നടപടി ഒരു ജനപതിനിധിക്കു ചേർന്നതാണോ എന്ന ചോദ്യത്തിന് ജനപ്രതിനിധി അതാണ് ചെയ്യേണ്ടത് എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.
ബിജെപിയുടെ ഭരണത്തെയും പെട്രോൾ ഉൽപന്നങ്ങളുടെ വിലക്കയറ്റത്തെയും കുറിച്ചു ചോദിച്ചപ്പോൾ ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന ഭരണമാണ് ബി.ജെ.പിയുടേതെന്നും പക്ഷേ, അടുത്ത പത്തു വർഷത്തേക്കെക്കെങ്കിലും അവർ ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനു കാരണം കോണ്‍ഗ്രസ് നേതാക്കളുടെ നട്ടെല്ലില്ലായ്മയാണെന്നും പി.സി തുറന്നടിച്ചു.
ഹൂസ്റ്റണിൽ ഹാർവി ചുഴലിക്കാറ്റ് വിതച്ച നാശങ്ങളിൽ ഇരയായ ചില മലയാളികളുടെ വീടു സന്ദർശിക്കാൻ അവസരം ലഭിച്ചു എന്നും തന്റെ മനസിനെ ഉലച്ച സന്ദർഭമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. നാശനഷ്ടങ്ങൾ സംഭവിച്ചവരോട് സഹതപിക്കുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
പി.സി. ജോർജിനൊപ്പം ഇന്ത്യാ പ്രസ്ക്ലബിന്റെ നിയുക്ത ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കരയും പ്രസ് മീറ്റിൽ പങ്കെടുത്തു. ഐപിസിഎൻഎ ദേശീയ സെക്രട്ടറി ഡോ. ജോർജ് കാക്കനാട്ട്, ഹൂസ്റ്റണ്‍ ചാപ്റ്റർ പ്രസിഡന്റ് അനിൽ ആറ·ുള എന്നിവർ പ്രസ് മീറ്റിനു നേതൃത്വം നൽകി. ഏഷ്യാനെറ്റ്, കൈരളി ടിവി, ഫ്ളവേഴ്സ് ടിവി, വോയ്സ് ഓഫ്ഏഷ്യ, ഹാർവസ്റ്റ് ടിവി, ആഴ്ചവട്ടം, മലയാളം പത്രിക തുടങ്ങി എല്ലാ മാധ്യമ പ്രതിനിധികളും പ്രസ്മീറ്റിൽ സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: ജോർജ് എം. കാക്കനാട്ട്
99 ശതമാനം സ്ത്രീകളും എനിക്ക് വോട്ടു ചെയ്തു: പി.സി. ജോർജ്
09:53 PM Sep 20, 2017 | Deepika.com