കുവൈത്ത്: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ നടത്തുന്ന "അറിവ് നന്മക്ക് ഒരുമക്ക്’ എന്ന ദ്വൈമാസ കാന്പയിന് തുടക്കമായി.
ലോകരക്ഷിതാവായ സ്രഷ്ടാവിൽ നിന്ന് മനുഷ്യനെ മാർഗദർശനം നൽകുന്ന യഥാർഥ അറിവ് നേടുന്നതിലൂടെ മനുഷ്യസമൂഹത്തിൽ നൻമയും ഒരുമയും ഉണ്ടാകുകയുള്ളുവെന്ന് കുവൈത്തിൽ സന്ദർശനത്തിനെത്തിയ ജാമിഅ അൽ ഹിന്ദ് ലക്ചറർ ത്വൽഹത്ത് സ്വലാഹി പറഞ്ഞു. അബാസിയ കമ്യൂണിറ്റി ഹാളിൽ നടന്ന കാന്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ് ലാമിന്റെ പ്രമാണങ്ങളിൽ നിന്ന് സുവ്യക്തമായ അറിവ് നേടാതെ അജ്ഞതയും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ തി· വളരാൻ പ്രേരകമാകും. ലോകത്തിന്റെ പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതത്തെകുറിച്ച് കൃത്യമായി പഠിക്കുന്ന ഒരാൾക്ക് ന·യുടെയും ഒരുമയുടെയും ശരിയായ മാതൃക കാണാൻ കഴിയുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഇസ് ലാഹി സെന്റർ പ്രസിഡന്റ് പി.എൻ. അബ്ദുൾ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുസലാം, സകീർ കൊയിലാണ്ടി എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇസ് ലാഹി സെന്റർ കാന്പയിൻ
06:14 PM Aug 15, 2017 | Deepika.com