റിയാദ്: സൗദി അറേബ്യയുടെ ഹെലികോപ്റ്റർ യെമനിൽ തകർന്ന് വീണ് നാല് ഓഫീസർമാരുൾപ്പെടെ 12 സൈനികർ കൊല്ലപ്പെട്ടു. യെമനിലെ വിമതർക്കെതിരേ പോരാടുള്ള അറബ് സഖ്യസേന അറിയിച്ചതാണ് ഇക്കാര്യം. കിഴക്കൻ സനയിലെ മാരിബ് പ്രവിശ്യയിൽ നിരീക്ഷണത്തിനിടെയാണ് അപകടമെന്ന് സഖ്യസേന പത്രകുറിപ്പിൽ അറിയിച്ചു.
യെമനിൽ അറബ് സഖ്യസേന അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമാണെന്നും എന്നാൽ അപകടകാരണം എന്താണെന്ന് ഇപ്പോൾ പറയുക അസാധ്യമാണെന്നും സഖ്യസേനയുടെ വക്താവ് ജനറൽ അഹമ്മദ് അസീരി പറഞ്ഞു. അപകടത്തിനുള്ള കാരണം അന്വേഷിച്ചുവരികയാണെന്നും വിശദീകരണമുണ്ട്.
2015 മാർച്ചിലാണ് സൗദിയുടെ നേതൃത്വത്തിലുള്ള സേന യെമനിൽ വ്യോമാക്രമണം തുടങ്ങിയത്.
സൗദി ഹെലികോപ്റ്റർ യെമനിൽ തകർന്നുവീണ് 12 സൈനികർ കൊല്ലപ്പെട്ടു
01:33 PM Apr 19, 2017 | Deepika.com