കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ കള്ളപ്പണവേട്ട; രേഖകളില്ലാതെ കടത്തിയ 16 ലക്ഷം പിടികൂടി

01:18 AM Nov 17, 2018 | Deepika.com
ഇരിട്ടി: രേഖകളില്ലാതെ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 16 ലക്ഷം രൂപ കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. പണം കൊണ്ടുവന്ന ഇന്നോവ കാര്‍ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ ഉച്ചയോടെ കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ പരിശോധന നടത്തുന്നതിനിടെയാണ് അനധികൃതമായി രേഖകളില്ലാതെ കേരളത്തിലേക്ക് അതിര്‍ത്തി കടന്നു കൊണ്ടുവന്ന ഇന്ത്യന്‍ കറന്‍സി എക്‌സൈസ് പിടികൂടിയത്. പണം കൊണ്ടുവന്ന കൊളവല്ലൂര്‍ സ്വദേശി അഷറഫിനെ (28)യാണ് അറസ്റ്റ് ചെയ്തത്. അഞ്ഞൂറ് രൂപയുടേയും രണ്ടായിരം രൂപയുടേയും നോട്ടുകളാണ് പിടികൂടിയിട്ടുള്ളത്. അഞ്ഞൂറിന്‍റെ 1120 ഉം, രണ്ടായിരത്തിന്‍റെ 520 ഉം നോട്ടുകളാണ് പിടികൂടിയത്. പണത്തോടൊപ്പം പിടികൂടിയ ഇന്നോവ കാറും പ്രതിയേയും ഇരിട്ടി പോലീസിന് കൈമാറി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എസ്. ക്ലെമന്‍റ് , പ്രിവന്‍റീവ് ഓഫീസര്‍മാരായ സുധീര്‍, ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ വിജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.