അലക്സ് നഗർ: കാഞ്ഞിലേരി മുതൽ മടമ്പം കൈതപ്രം വരെ കരയിടിച്ചിൽ രൂക്ഷം. മടമ്പം പുഴയിലും കാഞ്ഞിലേരി പുഴയിലും പലയിടത്തും കരയിടിച്ചൽ രൂക്ഷമാണ്.
സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ ശക്തമായ മഴയിൽ പുഴയിൽ ഒഴുക്ക് തുടങ്ങിയതോടെയാണ് കരയിടിച്ചൽ ഭീഷണി രൂക്ഷമായതെന്ന് പ്രദേശവാസികൾ പറയുന്നു. വഞ്ഞൂർ, കാഞ്ഞിലേരി, ബാലങ്കരി,മടമ്പം, പാറക്കടവ് എന്നീ ഭാഗങ്ങളിലാണ് കരയിടിച്ചൽ.
കരയിടിഞ്ഞ് പുഴ ഉള്ളിലേക്ക് വലിഞ്ഞൊഴുകുന്ന അവസ്ഥയാണ്. മടമ്പത്ത് ഇരുഭാഗങ്ങളിലും കരയിടിയുന്നുണ്ട്. നാട്ടുകാർ ആവശ്യപ്പെട്ടിരുന്ന പാറക്കടവ് ഭാഗത്തുള്ള പുഴയോരഭിത്തി നിർമാണം ഇനിയും തുടങ്ങിയിട്ടില്ല. പുഴയോരത്തുള്ള വീട്ടുകാരും ഭീതിയിലാണ്.
സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ ശക്തമായ മഴയിൽ പുഴയിൽ ഒഴുക്ക് തുടങ്ങിയതോടെയാണ് കരയിടിച്ചൽ ഭീഷണി രൂക്ഷമായതെന്ന് പ്രദേശവാസികൾ പറയുന്നു. വഞ്ഞൂർ, കാഞ്ഞിലേരി, ബാലങ്കരി,മടമ്പം, പാറക്കടവ് എന്നീ ഭാഗങ്ങളിലാണ് കരയിടിച്ചൽ.
കരയിടിഞ്ഞ് പുഴ ഉള്ളിലേക്ക് വലിഞ്ഞൊഴുകുന്ന അവസ്ഥയാണ്. മടമ്പത്ത് ഇരുഭാഗങ്ങളിലും കരയിടിയുന്നുണ്ട്. നാട്ടുകാർ ആവശ്യപ്പെട്ടിരുന്ന പാറക്കടവ് ഭാഗത്തുള്ള പുഴയോരഭിത്തി നിർമാണം ഇനിയും തുടങ്ങിയിട്ടില്ല. പുഴയോരത്തുള്ള വീട്ടുകാരും ഭീതിയിലാണ്.