+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഴശി സ്മൃതി മന്ദിരം ടൂറിസം കേന്ദ്രമാക്കുന്നു

മട്ടന്നൂർ: പഴശി സ്മൃതി മന്ദിരം നവീകരണ പ്രവൃത്തി ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. കിഫ്ബിയിൽ നിന്ന് 2.64 കോടി രൂപ ച
പഴശി സ്മൃതി മന്ദിരം ടൂറിസം കേന്ദ്രമാക്കുന്നു
മട്ടന്നൂർ: പഴശി സ്മൃതി മന്ദിരം നവീകരണ പ്രവൃത്തി ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. കിഫ്ബിയിൽ നിന്ന് 2.64 കോടി രൂപ ചെലവിട്ടാണ് ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ പഴശി സ്മൃതി മന്ദിരം നവീകരിക്കുന്നത്.

പഴശി കൊട്ടാരത്തിന്‍റെ കുളവും സമീപ പ്രദേശവും ഉൾപ്പെടുത്തിയാണ് നവീകരണ പ്രവൃത്തി നടത്തുക. പഴശി സ്മൃതി മന്ദിരം, ചരിത്ര-ഗവേഷക മ്യൂസിയം, ആംഫി തിയേറ്റർ, വിശ്രമകേന്ദ്രം, കുട്ടികൾക്ക് കളിസ്ഥലം, ഫുഡ്കോർട്ട് എന്നിവ നിർമിക്കും. കെഐഐഡിസിയാണ് നവീകരണ പ്രവൃത്തിയുടെ പദ്ധതി രേഖ തയാറാക്കിയത്. 1.96 ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയത്. തലശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഴശി സ്മൃതി മന്ദിരം നവീകരിക്കുന്നത്.

കെ. ഭാസ്‌ക്കരൻ നഗരസഭാ ചെയർമാനായിരിക്കെ 2014ലാണ് പഴശിരാജയുടെ കോവിലകം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ കുളത്തിൽ കൂത്തമ്പലത്തിന്‍റെ മാതൃകയിൽ സ്മൃതിമന്ദിരം പണിതത്. പിന്നീട് 2016ൽ സ്മൃതിമന്ദിരത്തിൽ പഴശിരാജയുടെ വീട്ടിത്തടി കൊണ്ടുള്ള പ്രതിമയും സ്ഥാപിച്ചിരുന്നു. പഴശിരാജയുടെ ബ്രീട്ടീഷ് വിരുദ്ധ പോരാട്ടത്തിന്‍റെ വിവിധ ഏടുകൾ ചുമർചിത്രങ്ങളായി ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്.

കെ.കെ. ശൈലജ എംഎൽഎ, നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, സ്ഥിരം സമിതി ചെയർമാൻമാരായ പി. ശ്രീനാഥ്, വി.കെ. സുഗതൻ തുടങ്ങിയർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.