വ്യാജരേഖ ചമച്ചു തട്ടിപ്പ്: ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

12:06 AM Nov 17, 2018 | Deepika.com
കൊച്ചി: വ്യാജരേഖ ചമച്ചു സാന്പത്തിക തട്ടിപ്പു നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രധാനപ്രതി പിടിയിൽ. തൃശൂർ ഒല്ലൂക്കര കൃഷ്ണപുരം കണ്ണാടിപടന്പിൽ റലീഫിനെയാണ് എറണാകളം സെൻട്രൽ പോലീസ് പിടികൂടിയത്. ഹൈക്കോടതി അഭിഭാഷകനും കൊടുങ്ങല്ലൂർ സ്വദേശിയുമായ അക്ബർ എന്നയാളിൽനിന്ന് 17.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലായത്. ഖത്തറിൽ സ്പീഡ് ട്രാക്ക് എന്ന പേരിൽ കണ്‍സ്ട്രക്ഷൻ കന്പനി നടത്തുകയാണെന്നു പറഞ്ഞാണു തട്ടിപ്പ് നടത്തിയത്.

കന്പനിയുടെ പ്രവർത്തനമൂലധനം എച്ച്എസ്ബിസി ബാങ്കിലെ സ്ഥിരനിക്ഷേപത്തെ ആശ്രയിച്ചാണെന്നും കന്പനിക്ക് 100 കോടിയുടെ കണ്‍സ്ട്രക്ഷൻ പ്രോജക്ട് ലഭിച്ചതിനാൽ സ്ഥിര നിക്ഷേപം പിൻവലിക്കാൻ കഴിയില്ലെന്നും അക്ബറിനെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്നു ബാങ്കിലെ 50 കോടിയുടെ വ്യാജ നിക്ഷേപ സർട്ടിഫിക്കറ്റും എസ്ബിഐയുടെ വ്യാജ ഗ്യാരന്‍റി കാർഡും അക്ബറിന്‍റെ ഇമെയിലിലേക്ക് അയച്ചുകൊടുത്തശേഷം കന്പനിയുടെ പത്തുശതമാനം ഷെയർ നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പണം തട്ടിയെന്നാണു കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.