ആലുവ: ആലുവ നഗരസഭയുടെ ദേശീയ പാതയോട് ചേർന്ന തോട്ടക്കാട്ടുകരയിലെ മിനി മാർക്കറ്റ് കെട്ടിട സമുച്ചയം ശോചനീയവസ്ഥയിൽ. പരിപാലിക്കാത്തതിനാൽ കെട്ടിടങ്ങളിൽ പലയിടത്തും ആൽമരങ്ങൾ മുളച്ചുതുടങ്ങി.
10 അടിയോളം ആൽമരം വളർന്നതിനാൽ കെട്ടിടത്തിന്റെ പലഭാഗത്തും വിള്ളൽ വീണു തുടങ്ങി. കെട്ടിടം സംരക്ഷിക്കുന്നതിന് നഗരസഭ താത്പര്യമെടുക്കുന്നില്ലെന്ന് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാരികൾ പരാതി പറയുന്നു.
മിനി മാർക്കറ്റ് നവീകരിക്കാൻ ഇംപാക്ട് കേരള (കിഫ്ബി) പദ്ധതിയിൽ 4.5 കോടി രൂപ മുടക്കി മാർക്കറ്റ് സമുച്ചയം നിർമിക്കുന്നതായാണ് ആദ്യം 2020ൽ പ്രഖ്യാപിച്ചത്. തുടർ ബജറ്റുകളിലും ഇതാവർത്തിച്ചു. നടപ്പാക്കാനാകാത്ത പദ്ധതിക്ക് കാത്തിരിക്കാതെ കെട്ടിടം പരിപാലിക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.
10 അടിയോളം ആൽമരം വളർന്നതിനാൽ കെട്ടിടത്തിന്റെ പലഭാഗത്തും വിള്ളൽ വീണു തുടങ്ങി. കെട്ടിടം സംരക്ഷിക്കുന്നതിന് നഗരസഭ താത്പര്യമെടുക്കുന്നില്ലെന്ന് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാരികൾ പരാതി പറയുന്നു.
മിനി മാർക്കറ്റ് നവീകരിക്കാൻ ഇംപാക്ട് കേരള (കിഫ്ബി) പദ്ധതിയിൽ 4.5 കോടി രൂപ മുടക്കി മാർക്കറ്റ് സമുച്ചയം നിർമിക്കുന്നതായാണ് ആദ്യം 2020ൽ പ്രഖ്യാപിച്ചത്. തുടർ ബജറ്റുകളിലും ഇതാവർത്തിച്ചു. നടപ്പാക്കാനാകാത്ത പദ്ധതിക്ക് കാത്തിരിക്കാതെ കെട്ടിടം പരിപാലിക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.