ആലുവ: ചൂർണിക്കര പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിച്ചത് ചട്ടങ്ങൾ ലംഘിച്ചെന്ന് വിവരാവകാശ രേഖ. കൂടാതെ മറുപടി കത്തിൽ പഞ്ചായത്തിന്റെ പേര് മാറ്റി രേഖപ്പെടുത്തിയതായും ആക്ഷേപം.
വിവരാവകാശ പ്രവർത്തകൻ എസ്.എൻ. പുരം രാഹുലിനാണ് വിചിത്രമായ രീതിയിൽ ചൂർണ്ണിക്കര പഞ്ചായത്തിൽനിന്ന് മറുപടി ലഭിച്ചത്. കുമ്പളം പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരമെന്ന് പുനർ നിയമനം നൽകിയതെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്.
കുമ്പളം പഞ്ചായത്ത് കമ്മിറ്റിയുടെ (20) 1 നമ്പർ തീരുമാന പ്രകാരമാണ് 2022 ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെ സേവന കാലാവധി ദീർഘിപ്പിച്ച് നൽകിയതായാണ് മറുപടി.
ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് രാഹുൽ പരാതി നൽകി. സെക്രട്ടറിയും ഉദ്യോഗാർഥിയും ഒപ്പ് വയ്ക്കണമെന്ന നിയമവും പാലിച്ചില്ല. കരാർ ഒപ്പുവച്ച ദിവസവും മാസവും വർഷവും രേഖപ്പെടുത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
പരാതിയുടെ പകർപ്പ് ജില്ലാ കളക്ടർക്കും തദ്ദേശസ്വയം ഭരണ വകുപ്പ് അധികൃതർക്കും നൽകിയിട്ടുണ്ട്.
വിവരാവകാശ പ്രവർത്തകൻ എസ്.എൻ. പുരം രാഹുലിനാണ് വിചിത്രമായ രീതിയിൽ ചൂർണ്ണിക്കര പഞ്ചായത്തിൽനിന്ന് മറുപടി ലഭിച്ചത്. കുമ്പളം പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരമെന്ന് പുനർ നിയമനം നൽകിയതെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്.
കുമ്പളം പഞ്ചായത്ത് കമ്മിറ്റിയുടെ (20) 1 നമ്പർ തീരുമാന പ്രകാരമാണ് 2022 ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെ സേവന കാലാവധി ദീർഘിപ്പിച്ച് നൽകിയതായാണ് മറുപടി.
ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് രാഹുൽ പരാതി നൽകി. സെക്രട്ടറിയും ഉദ്യോഗാർഥിയും ഒപ്പ് വയ്ക്കണമെന്ന നിയമവും പാലിച്ചില്ല. കരാർ ഒപ്പുവച്ച ദിവസവും മാസവും വർഷവും രേഖപ്പെടുത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
പരാതിയുടെ പകർപ്പ് ജില്ലാ കളക്ടർക്കും തദ്ദേശസ്വയം ഭരണ വകുപ്പ് അധികൃതർക്കും നൽകിയിട്ടുണ്ട്.