ചെറായി: കുടിശിക ലഭിക്കാത്തതിനെതുടർന്ന് പള്ളിപ്പുറം കോൺവന്റ് ബീച്ച് പാലത്തിന്റെ നിർമാണം നിർത്തിവച്ച് കരാറുകാരൻ മുങ്ങിയിട്ട് ആറു മാസം. 3.5 കോടി കുടിശിക വരുത്തിയതിനെതുടർന്നാണ് ഇയാൾ പണി ഉപേക്ഷിച്ചു പോയത്.
എന്നാൽ പാലത്തിനായി രണ്ട് വർഷത്തോളം സമരങ്ങൾ ചെയ്ത ആക്ഷൻ കൗൺസിലിനാകട്ടെ നിർമാണം ആരംഭിച്ചതിൽ പിന്നെ നിർജീവമായ അവസ്ഥയിലാണ്. 2018ൽ ശിലാസ്ഥാപനം നടത്തിയ പാലം ഒരു വർഷത്തിന് ശേഷമാണ് നിർമാണം തുടങ്ങിയത്.
24 കോടിയായിരുന്നു എസ്റ്റിമേറ്റ്. പിന്നീട് ഇത് 26 കോടിയായി ഉയർത്തി. എന്നാൽ ഇഴഞ്ഞാണ് നിർമാണം നീങ്ങിയത്. നാലുവർഷം പിന്നിട്ടിട്ടും ഇതുവരെ തൂണുകൾ പൂർത്തിയാക്കുകയും മൂന്ന് സ്പാനുകൾ സ്ഥാപിക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളത്.
സംസ്ഥാന പാതയെ തീരദേശ റോഡുമായി ബന്ധിപ്പിക്കുന്ന ഈ പാലം യാഥാർഥ്യമായാൽ അവധി ദിവസങ്ങളിലും തിരക്കുള്ള ദിവസങ്ങളിലും ചെറായി, മുനമ്പം ബീച്ചു റോഡുകളിലും തീരദേശ റോഡിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകും.
എന്നാൽ പാലത്തിനായി രണ്ട് വർഷത്തോളം സമരങ്ങൾ ചെയ്ത ആക്ഷൻ കൗൺസിലിനാകട്ടെ നിർമാണം ആരംഭിച്ചതിൽ പിന്നെ നിർജീവമായ അവസ്ഥയിലാണ്. 2018ൽ ശിലാസ്ഥാപനം നടത്തിയ പാലം ഒരു വർഷത്തിന് ശേഷമാണ് നിർമാണം തുടങ്ങിയത്.
24 കോടിയായിരുന്നു എസ്റ്റിമേറ്റ്. പിന്നീട് ഇത് 26 കോടിയായി ഉയർത്തി. എന്നാൽ ഇഴഞ്ഞാണ് നിർമാണം നീങ്ങിയത്. നാലുവർഷം പിന്നിട്ടിട്ടും ഇതുവരെ തൂണുകൾ പൂർത്തിയാക്കുകയും മൂന്ന് സ്പാനുകൾ സ്ഥാപിക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളത്.
സംസ്ഥാന പാതയെ തീരദേശ റോഡുമായി ബന്ധിപ്പിക്കുന്ന ഈ പാലം യാഥാർഥ്യമായാൽ അവധി ദിവസങ്ങളിലും തിരക്കുള്ള ദിവസങ്ങളിലും ചെറായി, മുനമ്പം ബീച്ചു റോഡുകളിലും തീരദേശ റോഡിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകും.