+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃക്കാക്കരയിൽ ആകാശ നടപ്പാത പദ്ധതി വിശദീകരണവുമായി തൃക്കാക്കര ഡെവലപ്മെന്‍റ് ഫോറം

കാക്കനാട്: തൃക്കാക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡ്, സഹകരണ ആശുപത്രി, ജില്ലാ പഞ്ചായത്ത് ജംഗ്ഷൻ, കളക്ടറേറ്റ് എന്നിവിടങ്ങളെ ബന്ധിപ്പിച്ച് നിർദിഷ്ട കാക്കനാട് മെട്രോ
തൃക്കാക്കരയിൽ ആകാശ നടപ്പാത  പദ്ധതി വിശദീകരണവുമായി തൃക്കാക്കര ഡെവലപ്മെന്‍റ് ഫോറം
കാക്കനാട്: തൃക്കാക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡ്, സഹകരണ ആശുപത്രി, ജില്ലാ പഞ്ചായത്ത് ജംഗ്ഷൻ, കളക്ടറേറ്റ് എന്നിവിടങ്ങളെ ബന്ധിപ്പിച്ച് നിർദിഷ്ട കാക്കനാട് മെട്രോ റെയിൽ സ്റ്റേഷനിലേക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആകാശ നടപ്പാത. പദ്ധതി അവതരണവുമായി തൃക്കാക്കര ഡെവലപ്മെന്‍റ് ഫോറം സംഘടിപ്പിച്ച സെമിനാറിലാണ് എലിവേറ്റഡ് വാക്ക് വേ എന്ന പദ്ധതിയുടെ ദൃശ്യ വിശദീകരണം ഇൻസ്പിരേഷൻ ആർക്കിടെക്ചേഴ്സ് ഫൗണ്ടർ ഗോപാൽജി റാവു അവതരിപ്പിച്ചത്.

എസ്കലേറ്ററും മൂവിംഗ് വാക് വേയും ഉൾപ്പെടുന്ന എലിവേറ്റഡ് വാക്ക് വേയുടെ ഭാഗമായി മിനി ഫാഷൻ സ്റ്റോറുകൾ, കഫത്തേരിയകൾ എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

ജിസിഡിഎ കാക്കനാട് കെ.ടി. ജോർജ് മെമ്മോറിയൽ പാർക്കിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ക്ലിന്‍റ് മ്യൂസിയം പ്രസ്തുത വാക് വേയിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്നും യോഗത്തിൽ പങ്കെടുത്ത ജിസിഡിഎ പ്രതിനിധികളെ അറിയിച്ചു.

പദ്ധതി നടപ്പാക്കുന്ന പക്ഷം മെട്രോ സ്റ്റേഷനിലേക്ക് പോകുന്ന കാൽനട യാത്രക്കാർക്ക് റോഡിലെ തിരക്കിൽപ്പെടാതെ മെട്രോ സ്റ്റേഷനിലേക്ക് എത്താൻ സാധിക്കും. കാക്കനാട് ബസ് സ്റ്റാൻഡിൽനിന്ന് തുടങ്ങുന്ന ആകാശ നടപ്പാതയിലേക്ക് സഹകരണ ആശുപത്രി, ജില്ലാ പഞ്ചായത്ത് ജംഗ്ഷൻ, കളക്ടറേറ്റ് എന്നിവിടങ്ങളിൽനിന്ന് ആൾക്കാർക്ക് കയറാവുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

യോഗത്തിൽ ഉമ തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബഹ്റ മുഖ്യപ്രഭാഷണം നടത്തി. കാക്കനാട്ടിലേക്ക് മെട്രോ റെയിൽ നിർമാണങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഗതാഗത തടസം പരിഹരിക്കുന്നതിന് കെഎംആർഎൽ രൂപം കൊടുത്തിട്ടുള്ള പരിഹാര മാർഗങ്ങൾ ലോക്നാഥ് ബെഹ്‌റ യോഗത്തിൽ വിശദീകരിച്ചു.

നിലവിലുള്ള സംവിധാനങ്ങൾക്കുള്ളിൽനിന്നു തൃക്കാക്കരയുടെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താൻ തൃക്കാക്കര ഡെവലപ്മെന്‍റ് ഫോറവും നാറ്റ് പാക്കും സംയുക്തമായി തുടങ്ങിവച്ച സർവേയുടെ വിശദാംശങ്ങൾ ജനറൽ കൺവീനർ എം.എസ്. അനിൽകുമാർ യോഗത്തിൽ വിശദീകരിച്ചു.

ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് ചിത്രപ്പുഴ തീരത്തായി മൊബിലിറ്റി ഹബ്, സീപോർട്ട്-എയർപോർട്ട് റോഡിന് സർവീസ് റോഡുകൾ, ഈച്ചമുക്ക്, മീഡിയ അക്കാദമി, ഒലിമുകൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ അണ്ടർ പാസ് തുടങ്ങിയവയുടെ ആവശ്യകത സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തി നടത്തിയെടുക്കാമെന്ന് എംഎൽഎ യോഗത്തെ അറിയിച്ചു.

തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണർ കെ.പി. ബേബി, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത്, തൃക്കാക്കര സാംസ്കാരിക കേന്ദ്രം പ്രതിനിധികൾ, മുനിസിപ്പൽ ചെയർപേഴ്സൺ രാധാമണി പിള്ള, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.