വരാപ്പുഴ: പോലീസ് സ്റ്റേഷൻ പരിധിയിലെ അതിഥി തൊഴിലാളികളു ടെ സമഗ്രമായ വിവര ശേഖരണം ഇന്ന് മുതൽ നടത്തും.
രജിസ്ട്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കും. ഇതിനായി സ്റ്റേഷൻ പരിധിയിൽ വരുന്ന പഞ്ചായത്തുകളിൽ വാർഡ് മെംബർ കൺവീനറായും ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരെ വൊളന്റിയർമാരായും നിശ്ചയിച്ചു. ബൂത്ത് ലെവൽ ഏജന്റുമാരുടെ സേവനവും ഉപയോഗിക്കും.
രജിസ്റ്റർ ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകും. കുടുംബമായി താമസിക്കുന്നവർ സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ മുഴുവൻ കുടുംബാംഗങ്ങളുടെയും വിവരങ്ങൾ നൽകണം.
ഇതിനായി വാർഡ് തലത്തിൽ സൗകര്യപ്രദമായ കേന്ദ്രത്തിൽ തൊഴിലാളികളെ വിളിച്ചുചേർത്ത് നടപടികൾ വേഗത്തിലാക്കും. അന്യ സംസ്ഥാന തൊഴിലാളികൾക്ക് താമസ സൗകര്യം നൽകിയിട്ടുള്ളവർ തൊഴിലാളികൾ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവരാണെന്ന് ഉറപ്പുവരുത്തണം.
വിവരശേഖരണവുമായി സഹകരിക്കാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരേ കേരള പോലീസ് ആക്ട് പ്രകാരം നിയമ നടപടികൾ സ്വീകരിക്കും.
രജിസ്ട്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കും. ഇതിനായി സ്റ്റേഷൻ പരിധിയിൽ വരുന്ന പഞ്ചായത്തുകളിൽ വാർഡ് മെംബർ കൺവീനറായും ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരെ വൊളന്റിയർമാരായും നിശ്ചയിച്ചു. ബൂത്ത് ലെവൽ ഏജന്റുമാരുടെ സേവനവും ഉപയോഗിക്കും.
രജിസ്റ്റർ ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകും. കുടുംബമായി താമസിക്കുന്നവർ സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ മുഴുവൻ കുടുംബാംഗങ്ങളുടെയും വിവരങ്ങൾ നൽകണം.
ഇതിനായി വാർഡ് തലത്തിൽ സൗകര്യപ്രദമായ കേന്ദ്രത്തിൽ തൊഴിലാളികളെ വിളിച്ചുചേർത്ത് നടപടികൾ വേഗത്തിലാക്കും. അന്യ സംസ്ഥാന തൊഴിലാളികൾക്ക് താമസ സൗകര്യം നൽകിയിട്ടുള്ളവർ തൊഴിലാളികൾ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവരാണെന്ന് ഉറപ്പുവരുത്തണം.
വിവരശേഖരണവുമായി സഹകരിക്കാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരേ കേരള പോലീസ് ആക്ട് പ്രകാരം നിയമ നടപടികൾ സ്വീകരിക്കും.