കടുത്തുരുത്തി: മുള ഉപയോഗിച്ചുള്ള നിർമാണ സാങ്കേതികവിദ്യ വികസിപ്പിക്കുകയും ഫലത്തിൽ വരുത്തുകയുമാണ് ഏറ്റുമാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അർച്ചന വിമൻസ് സെന്റർ. പ്രകൃതിയുടെ കലിതുള്ളലിൽ കോട്ടയം ജില്ലയിലെ മുണ്ടാർ പ്രദേശത്ത് വീടുകൾ നഷ്ടപ്പെട്ടവർ അനവധി.
വീടുകളുടെ നിർമാണ ചെലവ് ലക്ഷങ്ങളും കോടികളും പിന്നിട്ട് മുന്നേറുന്പോൾ തലയോലപ്പറന്പ് പഞ്ചായത്ത് മുണ്ടാർ പ്രദേശത്ത് താമസിക്കുന്ന മറ്റത്തിൽ എം.വി. മനോജിനും കുടുംബത്തിനും മുള ഉപയോഗിച്ചുള്ള ഒരു സ്വപ്ന വീട്. ഹോളണ്ട് സങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്തതും ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നിർമിക്കുന്നതുമായ ഈ വീടിന് 500 സ്ക്വയർഫീറ്റ് -രണ്ട് ബെഡ് റൂം, ലിവിംഗ് റൂം, കിച്ചണ്‍, ബാത്ത് റൂം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
18നു രാവിലെ 8.30നു സി.കെ. ആശ എംഎൽഎ വീടിന്റെ നിർമാണം ഉദ്ഘാടനംചെയ്യും. അർച്ചന വിമൻസ് സെന്റർ മാനേജിംഗ് ഡയറക്ടർ ത്യേസ്യാമ്മ മാത്യു അധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
മനോജിനും കുടുംബത്തിനും ആശ്വാസമാകാൻ അർച്ചനയുടെ മുളവീട്
12:00 AM Nov 17, 2018 | Deepika.com