+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെരുവുനായ ശല്യം രൂക്ഷം; പൊറുതി മുട്ടി ജനം

കടുത്തുരുത്തി: നഗര, ഗ്രാമ വിത്യാസമില്ലാതെ നാട്ടിലെങ്ങും തെരുവ് നായ ശല്യം രൂക്ഷം. പ്രശ്‌ന പരിഹാരത്തിന് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യത്തി
തെരുവുനായ ശല്യം രൂക്ഷം; പൊറുതി മുട്ടി ജനം
കടുത്തുരുത്തി: നഗര, ഗ്രാമ വിത്യാസമില്ലാതെ നാട്ടിലെങ്ങും തെരുവ് നായ ശല്യം രൂക്ഷം. പ്രശ്‌ന പരിഹാരത്തിന് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ടെങ്കിലും നടപടികള്‍ മാത്രം ഉണ്ടാകുന്നില്ല.

വാഹനത്തിരക്കേറിയ പ്രധാനറോഡുകള്‍ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലെ ചെറുവഴികള്‍പോലും തെരുവുനായ്ക്കള്‍ കീഴടക്കിയ നിലയിലാണ്. നായ്ക്കളെ ഭയന്ന് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ തനിച്ചുവിടാന്‍ രക്ഷിതാക്കള്‍ ഭയക്കുന്ന അവസ്ഥയിലാണ്.

കടുത്തുരുത്തി, ഞീഴൂര്‍, അറുനൂറ്റിമംഗലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കുനേരേ തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായിരുന്നു. നിരവധി ആടുകളാണ് നായ്ക്കളുടെ ആക്രമണത്തില്‍ ചത്തത്.

ഇരുചക്ര വാഹനങ്ങൾ ഉള്‍പ്പെടെയുള്ളവ റോഡിലൂടെ കടന്നു പോകുമ്പോള്‍ പാഞ്ഞെത്തുന്ന നായ്ക്കള്‍ അപകടഭീഷണി ഉയര്‍ത്തുകയാണ്. ബസ് സ്റ്റോപ്പുകള്‍, കടത്തിണ്ണകള്‍, സ്‌കൂള്‍ വരാന്തകള്‍, പാലങ്ങള്‍, നടപ്പാതകള്‍ എന്നിവിടങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചു വരികയാണ്.

വെള്ളൂര്‍-പിറവം റോഡ്, ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷൻ എന്നിവടങ്ങളിലും തെരുവുനായ്ക്കള്‍ വിഹരിക്കുന്ന കാഴ്ചയാണ്.